.
എടക്കര : നാടുകാണി ചുരം വഴി രാത്രി യാത്ര നിരോധം പിൻവലിച്ച് കലക്ടർ കെ ഗോപാലകൃഷ്‌ണൻ ഉത്തരവിട്ടു. വ്യാഴാഴ്ചമുതൽ രാത്രി ഗതാഗതം അനുവദിക്കും. സംസ്ഥാന അതിർത്തി പാതയായതിനാൽ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണം തുടരും. ചരക്ക് വാഹനങ്ങൾക്കുമാത്രമാണ് അനുമതി. കനത്ത മഴയിൽ മണ്ണിടിച്ചിൽ–ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാലും റോഡ് വിണ്ടുകീറിയതിനാലും ആഗസ്‌ത് എട്ടിനാണ് പാതയിൽ രാത്രി യാത്ര നിരോധിച്ചത്. തുടർന്ന് ബുധനാഴ്ചയാണ് ജാഗ്രത പാലിച്ചുള്ള രാത്രി ഗതാഗതം പുനഃസ്ഥാപിച്ച് ഉത്തരവിട്ടത്. വഴിക്കടവ് പഞ്ചായത്തിനും പൊലീസിനും ഉത്തരവ് കൈമാറി. ഗതാഗതം പുന-ഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പി വി അൻവർ എംഎൽഎയും, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകുവും കലക്ടറുമായി സംസാരിച്ചിരുന്നു.
0 Comments