സമയം ദീർഘിപ്പിച്ചിട്ടുണ്ടോ എന്നന്വേഷിച്ച് വ്യാപാരി സംഘടനകൾ പൊലീസ് സ്റ്റേഷനിലും, മറ്റും വിളിച്ച് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
മലപ്പുറം: ഓണം പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി ഒമ്പതു വരെ തുറന്ന് പ്രവർത്തിക്കാൻ നൽകിയ അനുമതി നീട്ടിയേക്കും. ഇത് സംബന്ധിച്ച് ഇന്ന് ജില്ല കലക്ടർ ഉത്തരവ് ഇറക്കുമെന്നാണ് അറിയുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായാണ് രാത്രി ഏഴിന് അടച്ചിരുന്ന മലപ്പുറം ജില്ലയിലെ കച്ചവട സ്ഥാപനങ്ങൾ ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാൻ കലക്ടർ കെ. ഗോപാലകൃഷ്ണൻ അനുമതി നൽകിയത്.
സെപ്റ്റംബർ രണ്ടു വരെയായിരുന്നു ഈ അനുമതി. എന്നാൽ, ഓണം കഴിഞ്ഞതിനു ശേഷം എന്തു ചെയ്യണമെന്ന് വ്യക്തമായ നിർദേശം ജില്ല ഭരണകൂടം നൽകിയിരുന്നില്ല. ഇക്കാരണത്താൽ വ്യാഴാഴ്ച ഏഴിനു തന്നെ ചില കടകളടച്ചു, ചിലത് രാത്രി ഒമ്പത് വരെ തുറന്നു. സമയം ദീർഘിപ്പിച്ചിട്ടുണ്ടോ? എന്ന് അന്വേഷിച്ച് വ്യാപാര സംഘടനകൾ പൊലീസ് സ്റ്റേഷനുകളിലും മറ്റും വിളിച്ചു ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ അവർക്കും ആയില്ല. ഈ സാഹചര്യത്തിലാണ് അനുമതി നീട്ടിയതായി ജില്ല ഭരണകൂടം ഉത്തരവ് ഇറക്കുന്നത്.
0 Comments