Flash News

6/recent/ticker-posts

കൊച്ചിയിൽ ഒരു അപ്പാർട്ട്മെന്റ് മുഴുവൻ ലിവിംഗ് ‌ടുഗതർ! യുവാവ് മൊബൈലിൽ കാട്ടിയ സുന്ദരിമാരുടെ ഫോട്ടോയും റേറ്റും അറിഞ്ഞ് ഉദ്യോഗസ്ഥർ ഞെട്ടി,​ മിക്കവരും സിനിമയിലൂടെയും സീരിയലിലൂടെയും പരിചിതർ..

Views

കൊച്ചി: മയക്കുമരുന്ന് മാത്രമല്ല ലിവിംഗ് ടുഗതർ ലഹരിയും കേരളത്തിൽ അരങ്ങ് വാഴുകയാണ്. തൃശൂർ – മണ്ണുത്തി ദേശീയപാതയിലൂടെ ബൈക്കിൽ പട്രോളിംഗ് നടത്തുന്ന എക്‌സൈസ് സംഘത്തിനാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. റോഡിന്റെ ഓരത്ത് പാർക്ക് ചെയ്‌തിരുന്ന ഒരു കാറിന്റെ നമ്പർ കണ്ണിലുടക്കിയതോടെ പ്രിവന്റീവ് ഓഫീസറുടെ മനസ് ഒരു കേസിലേക്ക് പാഞ്ഞു.

നേരത്തെ കഞ്ചാവ് കേസിൽ പിടിയിലായ വാഹനത്തിന്റെ നമ്പരായിരുന്നു അത്. സംശയം തോന്നിയ സംഘം വാഹനത്തിന് ചുറ്റും രണ്ടു റൗണ്ട് പാഞ്ഞതോടെ പിന്നിലെ സീറ്റിൽ നിന്ന് രണ്ട് യുവാക്കളും യുവതികളും പുറത്തിറങ്ങി. സമീപത്തുണ്ടായിരുന്ന രണ്ടു ബൈക്കുകളിൽ കയറി അവർ സ്ഥലം വിട്ടു. മുൻ സീറ്റിലുണ്ടായിരുന്ന രണ്ടു യുവാക്കളെ എക്‌സൈസ് സംഘം തടഞ്ഞുവച്ചു.ഇവരെ കൃത്യമായി ചോദ്യം ചെയ്യുകയും, ഫോൺ പരിശോധിക്കുകയും ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ കിട്ടിയത്.


തുടർന്ന് യുവാവ് പറഞ്ഞ സ്ഥലത്തേക്ക് സംഘം പോയി. അവിടെയെത്തിയ എക്സൈസ് സംഘം ഞെട്ടി. ഒരു അപ്പാർട്ട്മെന്റ് മുഴുവൻ ലിവിംഗ് ‌ടുഗതർ. യുവാവിനെ ബന്ധപ്പെട്ടാൽ എല്ലാ സൗകര്യവും ഒരുക്കി നൽകും. സിനിമാ, സീരിയൽ നടിമാരും മോഡലുകളും സംഘത്തിലുണ്ട്. നിങ്ങൾക്ക് ആരെ വേണമെന്ന് ചോദിച്ച് യുവാവ് മൊബൈലിൽ അവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ എക്‌സൈസുകാർ വീണ്ടും ഞെട്ടി. എല്ലാവരും അതി സുന്ദരിമാർ. മിക്കവരെയും സിനിമയിലും സീരിയലിലും കണ്ട ഒാർമ്മ. 2000 മുതൽ 50, 000 രൂപ വരെയാണ് റേറ്റ്. എക്‌സൈസുകാർ അക്കൗണ്ടിൽ പണം ഇട്ടു നൽകിയതോട‌െ ഒരു മുറി തുറന്ന് ഒരു യുവാവ് പുറത്തിറങ്ങി. അകത്തേക്ക് ക്ഷണിച്ച് എം.ഡി.എം.എ കൈമാറിയതോടെ തങ്ങൾ എക്‌സൈസുകാരാണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആ യുവാവും ലിവിംഗ് ടുഗതറാണ്. കൂടെയുള്ള യുവതി നഗരത്തിലെ പ്രശസ്തമായ ഒരു മാളിൽ ജോലിക്ക് പോയിരിക്കുന്നു. ഇത്തരത്തിൽ കൊച്ചിയിൽ നിരവധി സ്ഥലങ്ങളുണ്ടെന്ന് യുവാവ് വെളിപ്പെടുത്തി. ലഹരിയും സെക്‌സുമാണ് എല്ലായിടത്തും. മയക്കുമരുന്നിന്റെ നിയന്ത്രണം ഒരു യുവതിക്കാണെന്നും എക്സൈസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ചോദ്യം ചെയ്യലിനിടയിൽ യുവാവിന്റെ മൊബൈലിലേക്ക് സുന്ദരിയായ യുവതിയുടെ വാട്സ് ആപ്പ് സന്ദേശമെത്തി. ‘ബംഗളൂരു സിനിമാക്കാർ ഉൾപ്പെടെയുള്ളവരാണ് ലഹരിക്കേസിൽ പിടിയിലായി, നമ്മളും കുടുങ്ങുമോ’.ഇതായിരുന്നു സന്ദേശം.


Post a Comment

0 Comments