ദമ്മാം: ഇന്ന് പുലര്‍ച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന് മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. മലപ്പുറം, താനൂര്‍, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ സൈതലവി ഹാജി, ഫാത്തിമ ദമ്പതികളൂടെ മകന് മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിൻ്റെ മകന് അന്സിഫ് (22)-, കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകന് സനദ് (22) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ ദമ്മാം ദഹ്റാന്‍ മാളിന് സമീപമാണ് അപകടം. ഇവര്‍ ഓടിച്ചിരുന്ന ഹുണ്ടായ് കാര്‍ ഹൈവേയില്‍ നിന്ന് പാരല്‍ റോഡിലേക്കിറങ്ങുമ്പോള്‍ നിയന്തണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലകസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരുടേയും കുടുംബങ്ങള്‍ സൗദിയിലുണ്ട്. ദമ്മാം ഇന്റനാഷണല്‍ ഇന്ത്യന്‍ സ്കുളിലെ പൂര്‍വ വിദ്യാര്‍ഥികളായ മൂന്നുപേരും ബാല്യകാല സുഹൃത്തുക്കളാണ്. സൗദി ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമാകാന്‍ രക്ഷിതാക്കളോട് അനുവാദം ചോദിച്ച് കാറുമായി പോയതായിരുന്നു മൂന്നുപേരും.
0 Comments