തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് വിദഗ്ധ സമിതി. ഡിസ്ചാര്‍ജിനായി വീണ്ടും കൊവിഡ് പരിശോധന* നടത്തേണ്ടതില്ലെന്നാണ്
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ.
അതെ സമയം പരിശോധനകളുടെ എണ്ണം കൂട്ടാനും സമിതി നിർദേശിക്കുന്നുണ്ട്. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. എന്നാൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ തുടരാം എന്നും സമിതി നിർദേശിക്കുന്നു.
10 ദിവസം കഴിഞ്ഞാൽ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല എന്നുള്ളത് വിലയിരുത്തിയാണ് സമിതിയുടെ തീരുമാനം
ഓരോ ദിവസവും അയ്യായിരത്തിനു മുകളില്‍ കോവിഡ് നെഗറ്റീവ് പരിശോധന നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, ഇതിനു പകരമായി പുതിയ രോഗികളെ കണ്ടെത്താൻ പരിശോധന നടത്തണമെന്ന് സമിതി നിർദേശിക്കുന്നത്. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്‍റിജൻ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
0 Comments