ഹത്രാസ് സന്ദർശിച്ചതിന് യുപി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച സിദ്ദീഖ് കാപ്പന് വേണ്ടി കെയുഡബ്ള്യുജെ സമർപ്പിച്ച ഹേബിയസ് കോർപസ് സുപ്രീംകോടതി ഒക്ടോബർ 12ന് പരിഗണിക്കും.
ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ മരണപ്പെട്ട ഹത്രാസിലെ ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് യുപി പൊലീസ് രാജ്യദ്രോഹ കുറ്റം അടക്കം ചുമത്തി അറസ്റ്റ് ചെയ്‌ത സിദ്ദീഖ് കാപ്പനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ള്യുജെ സമർപ്പിച്ച ഹേബിയസ് കോർപ്പസ് സുപ്രീംകോടതി ഒക്ടോബർ 12ന് പരിഗണിക്കും. അഴിമുഖം ഓൺലൈൻ പോർട്ടലിന്റെ ഡൽഹി റിപ്പോർട്ടറായിരുന്നു സിദ്ദീഖ്, സിദ്ദീഖിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് അഴിമുഖം രംഗത്ത് വരാത്തത് ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്, സിദ്ദീഖിന് വേണ്ടി സോഷ്യൽ മീഡിയ കാമ്പെയിൻ നടത്താൻ പോലും അഴിമുഖം തയാറായിട്ടില്ല.
0 Comments