Flash News

6/recent/ticker-posts

മുടി മുറിച്ച് വിവസ്ത്രയാക്കി, വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; ഭര്‍തൃപീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയ യുവതിക്ക് സ്ത്രീകള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ വിധിച്ച ശിക്ഷ അതികഠിനം

Views
ചാംഗ്ലാങ്: ഭര്‍ത്താവിന്റെ കൊടിയ പീഡനം സഹിക്കവയ്യാതെ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് നാട്ടുകാര്‍ നല്‍കിയത് അതികഠിനമായ ശിക്ഷ. യുവതിയുടെ മുടി മുറിച്ച് വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു.

അരുണാചല്‍ പ്രദേശിലെ ചാങ്‌ലങ് ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പുറംലോകമറിയുന്നത് ഇപ്പോഴാണ്.

അഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങള്‍ അതിര് കടന്നതോടെയാണ് യുവതി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ഒരു ദിവസം രാത്രി ഗര്‍ഭിണിയായ തന്റെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയെന്നും യുവതി പറയുന്നു.

ഭര്‍ത്താവിന്റെ കടുത്ത മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു തവണ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുവതി പറയുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരും ഭര്‍ത്താവിനോടൊപ്പമാണ്. യുവതിയുടെ കഷ്ടപ്പാട് കണ്ട മറ്റൊരു യുവാവ് ഇവരോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും അങ്ങിനെ രാത്രി ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം അസമിലെ തുന്‍സുകിയിലേക്കാണ് പോകാനാണ് ഇതുവരും തീരുമാനിച്ചത്. 

എന്നാല്‍ പോകുന്നതിനിടെ യുവാവിന്റെ ബന്ധുക്കള്‍ ഇടപ്പെട്ട് വിവാഹം നടത്തിത്തരാമെന്നും പറഞ്ഞ് തിരിച്ചു വിളിക്കുകയായിരുന്നു. ആദ്യം ഞങ്ങള്‍ വിസമ്മതിച്ചെങ്കിലും പിന്നീട് നാട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. സെപ്തംബര്‍ 25ന് തിരികെ അരുണാചലില്‍ എത്തിയപ്പോഴാണ് ഇതൊരു തന്ത്രമായിരുന്നുയെന്നും  ചതിയാണെന്ന് മനസിലായതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

അവിടെകൂടി നിന്ന നാട്ടുകാര്‍ യുവാവിനെയും യുവതിയെയും ആക്രമിച്ചു. പ്രായം ചെന്ന സ്ത്രീകള്‍ പെണ്ണാണെന്ന പരിഗണന പോലും നല്‍കാതെ യുവതിയെ കാറില്‍ നിന്നും വലിച്ച് താഴെയിടുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. യുവതിയുടെ ദേഹത്ത് തണുത്ത വെള്ളം കോരിയൊഴിക്കുകയും ചെയ്തു. തെറിയഭിഷേകം നടത്തുകയും ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

അക്രമികളില്‍ നിന്നും സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഉള്ള വസ്ത്രം കൊണ്ട് യുവതി നാണം മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് സ്ത്രീകള്‍ അതും വലിച്ചുകീറി.

പിന്നീട് യുവതി വസ്ത്രമില്ലാതെ ഒരു സ്‌കൂളില് ഒരു രാത്രി കഴിച്ച് കൂട്ടുകയും ചെയ്തു. രാവിലെ വരെ ഭക്ഷണം പോലും ഗ്രാമവാസികള്‍ നല്‍കിയില്ല. യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ 38 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്


Post a Comment

0 Comments