സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ ചൂണ്ടയിടുന്നതിനിടെ ശക്തമായ പൊടിക്കാറ്റടിച്ചതോടെ കണ്ണിലേക്കു മണല്‍ കയറുന്നതു ഒഴിവാക്കാന്‍ വാഹനത്തിലേക്കു മടങ്ങുകയാണെന്നാണ് സുഹൃത്തുക്കളോടു പറഞ്ഞത്. ഇതിനിടെ പൊടിക്കാറ്റ് രൂക്ഷമായതോടെ ചുണ്ടയിടുന്നതു നിര്‍ത്തി വാഹനത്തിലേക്കു മടങ്ങിയ സുഹൃത്തുക്കള്‍ക്കു മുഹമ്മദാലിയെ കണ്ടെത്തനായില്ല. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോള്‍ നടത്തിയ തെരച്ചിലില്‍ ചൂണ്ടയും മാസ്‌ക്കും കണ്ടെത്തിയെങ്കിലും മുഹമ്മദലിയെ കണ്ടില്ല. പിന്നീട് തെരച്ചിലിനൊടുവില്‍ ശുഹൈബയിലെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് മുഹമ്മദ് അലി നാട്ടില്‍ പോയി വന്നത്. ഭാര്യ: റജീന. മക്കള്‍: ജന്‍സിയ, സിനിയ. സഹോദരങ്ങള്‍: മുഹമ്മദ് ബഷീര്‍, സാദിഖ്, ഖമറുന്നീസ, ഷറഫുന്നീസ, റജ്മുന്നീസ, ഷമീമ. പിതാവ്: സൂപ്പി. മാതാവ്: ഖദീജ. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്.
0 Comments