റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മണ്‍കപ്പില്‍ ചായ; ലക്ഷ്യം പ്ലാസ്റ്റിക് മുക്ത ഇന്ത്യ
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മണ്‍കപ്പില്‍ ചായ നൽകും. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്‌റ്റേഷനുകളിൽ മണ്‍കപ്പിലാണ് നിലവിൽ ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് പീയുഷ് ഗോയൽ പറഞ്ഞു.
രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്‌റ്റേഷനുകളിൽ മണ്‍കപ്പിലാണ് നിലവിൽ ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് പീയുഷ് ഗോയൽ പറഞ്ഞു.
മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ലക്ഷക്കണക്കിന് ആളുകൾക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കു പടിഞ്ഞാറൻ റെയിൽവേക്ക് കീഴിൽ പുതുതായി വൈദ്യുതീകരിച്ച ധിഗവാര- ബന്ദിക്കൂയ് സെക്ഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു പീയുഷ് ഗോയൽ.
0 Comments