💠കറിവേപ്പില ചിക്കൻ ദിവസം
💠ദേശീയ ഹോട്ട് ടീ ദിനം
💠ദേശീയ മാർസിപാൻ ദിനം
💠ദേശീയ ഫാർമസിസ്റ്റ് ദിനം
💠ഇന്റർനാഷണൽ ചുംബനം ഒരു ഇഞ്ചി ദിനം
💠എറോൾ ബാരോ ദിനം (ബാർബഡോസ്)
💠ലിങ്കൺ അലക്സാണ്ടർ ദിനം (കാനഡ)
💠ക്യൂബെക്കിലെ പതാക ദിനം (കാനഡ)
💠മുത്തശ്ശി ദിനം (പോളണ്ട്)
💠അവർ ലേഡി ഓഫ് അൾട്രാഗ്രേഷ്യ ഡേ (ഡൊമിനിക്കൻ റിപ്പബ്ലിക്)
ചരിത്ര സംഭവങ്ങൾ.
🌐1528* – ഗുസ്താവ് ഒന്നാമൻ സ്വീഡനിലെ രാജാവായി.
🌐1866* - റോയൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ലണ്ടനിൽ രൂപം കൊണ്ടു.
🌐1895* - യുണൈറ്റഡ് കിംഗ്ഡത്തിൽ നാഷണൽ ട്രസ്റ്റ് സ്ഥാപിതമായി.
🌐1908* – ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു.
🌐1915* - സ്ത്രീകൾക്ക് വോട്ടവകാശം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന നിർദ്ദേശം യുണൈറ്റഡ് സ്റ്റേറ്റ്സ് ജനപ്രതിനിധി നിരസിച്ചു .
🌐1916* - ബ്രിട്ടൻ ഗിൽബെർട്ട് & എല്ലിസ് ദ്വീപുകളെ പസഫിക്കിലെ ഒരു കോളനിയായി പ്രഖ്യാപിച്ചു
🌐1932* - ഹട്ടി കാരവേ അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി .
🌐1933* - യുഎസ് കോൺഗ്രസ് ഫിലിപ്പീൻസിന്റെ സ്വാതന്ത്ര്യം അംഗീകരിച്ചു
🌐1937* - ഗാന്ധിജി കേരളം സന്ദർശിച്ചു.
🌐1945* - രണ്ടാം ലോകമഹായുദ്ധം: റെഡ് ആർമി വിസ്റ്റുലർ ഓഡർ ആക്രമണം ആരംഭിച്ചു.
🌐1948*- മഹാത്മജിയുടെ അവസാന ഉപവാസ സമരം തുടങ്ങി.
🌐1970* - നൈജീരിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് ബിയാഫ്ര കീഴടങ്ങി .
🌐1985* - സ്വാമി വിവേകാനന്ദൻറെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കാൻ തുടങ്ങി.
🌐1998* - മനുഷ്യ ക്ലോണിംഗ് നിരോധിക്കാൻ പത്തൊൻപത് യൂറോപ്യൻ രാജ്യങ്ങൾ സമ്മതിച്ചു .
🌐2003* - ഐ.പി.എസ്. ഓഫീസർ കിരൺ ബേദിയെ യു.എന്നിൽ പോലീസ് ഉപദേഷ്ടാവായി നിയമിച്ചു
🌐2004* - ലോകത്തിലെ ഏറ്റവും വലിയ സമുദ്രകപ്പലായ ആർ എം എസ് ക്വീൻ മേരി 2 അതിന്റെ ആദ്യയാത്ര നടത്തി.
🌐2005* - ഡീപ് ഇംപാക്റ്റ് കേപ് കനവേഴ്സിൽ ഡെൽറ്റ II റോക്കറ്റിൽനിന്ന് വിക്ഷേപിച്ചു.
🌐2006* – സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.
🌐2008* - ഇടുക്കി ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ലയായി പ്രഖ്യാപിച്ചു.
🌐2009* - എ.ആർ. റഹ്മാന് ഏറ്റവും മികച്ച രണ്ടാമത്തെ അംഗീകാരമായ ഗോൾഡൻ ബ്രൗൺ പുരസ്കാരം ലഭിച്ചു.
🌐2009* - കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ നല്ല അമ്മയ്ക്കുള്ള പുരസ്കാരം ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അമ്മ കെ.എം. ശാരദയ്ക്ക് സമ്മാനിച്ചു.
🌐2015* - കാമറൂണിലെ കൊലോഫാറ്റായിലെ 143 ബൊക്കോ ഹരാം ഭീകരരെ സർക്കാർ ആക്രമികൾ കൊന്നു.
🌐2016* - ഇസ്താംബുളിലെ ബ്ലൂ മോസ്ക്ക്ക് സമീപമുള്ള ബോംബിംഗിൽ പത്ത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
🌐2016* - ഫ്രാൻസിസ് മാർപാപ്പ എഴുതിയ ദി നെയിം ഓഫ് ഗോഡ് ഈസ് മെഴ്സി പുറത്തിറക്കി.
🌐2017* - ഇന്ത്യയുടെ സ്കോർപീൻ വിഭാഗത്തിൽപ്പെട്ട രണ്ടാമത്തെ മുങ്ങി കപ്പൽ ഐ.എൻ.എസ്. ഖാന്ദേരി മുംബൈയിൽ നീറ്റിലിറക്കി.
🌐2018* - 2018ലെ ആദ്യ പിഎസ്എൽവി ദൗത്യം ‘സി–40’ വിജയിച്ചപ്പോൾ,ബഹിരാകാശത്തെത്തിയത് രാജ്യത്തിന്റെ നൂറാമത്തെ ഉപഗ്രഹം.
🌐2020* - ഫിലിപ്പൈൻസിലെ ടാൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെട്ടു.
അജയ് മാക്കൻ
പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര നഗര ദാരിദ്ര്യ നിർമാർജ്ജന വകുപ്പ് മന്ത്രിയും, ന്യൂ ഡെൽഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ആണ് അജയ് മാക്കൻ (ജനനം: ജനുവരി 12, 1964). ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം
കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.വിലൂടെയാണ് മാക്കൻ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1985-86ൽ ഡെൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതൽ 1997 വരെ ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1997ൽ അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി. 2004 മുതൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ്.
ജീവിതരേഖ
കിളികൊല്ലൂർ കന്നിമേൽ മുസ്‌ലിയാർ കുടുംബത്തിലെ ജനാബ് അഹമ്മദ്കുഞ്ഞ് മുസ്‌ലിയാരാണ് അദ്ദേഹത്തിന്റെ പിതാവ്. സാധാരണ സ്കൂൾ വിദ്യാഭ്യാസം മാത്രമേ തങ്ങൾ കുഞ്ഞിന് ബാല്യത്തിൽ ലഭിച്ചുള്ളൂ. 18-ആമത്തെ വയസ്സിൽ ജോലി തേടി സിലോണിൽ പോയി. അവിടെ രത്നഖനന തൊഴിലിലേർപ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലയയിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സമ്പാദ്യവുമായി നാട്ടിലെത്തുകയും 1935-ൽ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. കേരളത്തിൽ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരിൽ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികൾക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച് വൻ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തിൽ അന്ന് മുസ്‌ലിയാർ മുന്നിട്ടു നിന്നു അതോടുകൂടി 'കശുവണ്ടി രാജാവ്' എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. തന്റെ തൊഴിലാളികൾക്ക് മിനിമം വേതനം, ബോണസ് എന്നിവ നടപ്പിലാക്കി.
വിദ്യാഭ്യാസം
പ്രാഥമികവിദ്യാഭ്യാസം തൃപ്പൂണിത്തുറയിലും,സെന്റ് തെരേസാസ് കോൺവെന്റിൽ നിന്നും ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അദ്ധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടി ആയിരുന്നു.
സാഹിത്യരംഗത്ത്
ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. അനാസക്തിയോഗം ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകൾ എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകപ്പെട്ടു.
പ്രധാനകൃതികൾ
- അനാസക്തിയോഗം (വിവർത്തനം)
- ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവർത്തനം)
- ബാലകഥകൾ
- ദിവാൻ ശങ്കരവാര്യർ
- ശ്രീഹർഷൻ
- ടോൾസ്റ്റോയി
- നീതികഥകൾ
- കുട്ടികളുടെ പൂങ്കാവനം
- അശോകന്റെ ധർമലിപികൾ
- വിവേകാനന്ദൻ
- മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിൽ
സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളും ആയിരുന്നു 2002-ൽ അന്തരിച്ച ഇ.എം. ശ്രീധരൻ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മാർക്സിസ്റ്റ് നേതാവുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകനായിരുന്ന ശ്രീധരൻ അന്തരിക്കുമ്പോൾ സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയിരുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നതിനു മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.
1947 ജനുവരി 12ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മൂത്ത മകനായി ജനിച്ച ശ്രീധരൻ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലാണ് പഠിച്ചത്. വർഷങ്ങളോളം ചാർട്ടേഡ് അക്കൗണ്ടന്റായി സേവനമനുഷ്ഠിച്ചശേഷമാണ് 1996ൽ അദ്ദേഹം ജനകീയാസൂത്രണ പദ്ധതിയിലേയ്ക്ക് വന്നത്. 1998ൽ അച്ഛൻ മരിച്ചശേഷമാണ് അദ്ദേഹം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി ചുമതലയേറ്റത്.
അർബുദരോഗത്തെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ശ്രീധരൻ 2002 നവംബർ 14ന് 55ആം വയസ്സിൽ അന്തരിച്ചു. പരേതയായ (2001ൽ അന്തരിച്ച) ഡോ. യമുനയാണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
പ്രിയങ്ക ഗാന്ധി 1972 ജനുവരി 12 ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടേയും ഇറ്റാലിയൻ വംശജയും മുൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സോണിയാ ഗാന്ധിയുടേയും മകളായി ജനിച്ചു. പിതാവ് രാജീവ് ഗാന്ധി നെഹ്രു-ഗാന്ധി കുടുംബത്തിലെ ഒരംഗവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചയാളുമായിരുന്നു. പാർലമെന്റ് അംഗവും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അവരുടെ മൂത്ത സഹോദരനാണ്. മോഡേൺ സ്കൂളിൽ നിന്നും കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിൽ നിന്നും പ്രിയങ്ക സ്കൂൾ പഠനം നടത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. [1] 2010 ൽ സൈക്കോളജിയിലെ പഠനം പൂർത്തിയാക്കിയ അവർ പിന്നീട് ബുദ്ധമത പഠനങ്ങളിൽ എം.എ. ഡിഗ്രി ചെയ്തു.
സ്വകാര്യ ജീവിതം
ഡെൽഹിയിൽ നിന്നുള്ള ഒരു ബിസിനസുകാരനായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. 1997 ഫെബ്രുവരി 18-ന് ഒരു പരമ്പരാഗത ഹിന്ദു ചടങ്ങിൽ 10 ജനപഥിലെ ഗാന്ധി കുടുംബത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.[6][7] അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്; മകൻ റായ്ഹാൻ, മകൾ മിറായ. പ്രിയങ്ക ഗാന്ധി ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു.[8] ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന അവർ എസ്. എൻ. ഗോയങ്കയാൽ പഠിപ്പിക്കപ്പെട്ട വിപാസന ധ്യാന രീതിയാണ് പിന്തുടർന്നിരുന്നത്.[9]
ജീവിതരേഖ
പഞ്ചാബിലെ ജലന്ദറിനടുത്തുള്ള നവൻശേഹർ എന്ന ജില്ലയിൽ 1932ൽ ലാല നിഹാൽ ചന്ദിന്റെയും(അച്ഛൻ), വേദ് കോറിന്റെയും(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമൻ പുരി, ഓം പുരി(രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ഊർമിള ദിവേകർ. അംരീഷ് പുരിയുടെ മകന്റെ പേര് രാജീവ് പുരി എന്നും മകളുടെ പേര് നംമ്രത പുരി എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റർ എന്ന നാടകശാലയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന അദ്ദേഹത്തിന് 1979ൽ സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുകയും ചെയ്തു[1]. വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് പുരി 400ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, കന്നഡ, ഹോളിവുഡ്, പഞ്ചാബി, തമിഴ്, മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച അംരീഷ് പുരി 2005ൽ മുബൈയിൽ തന്റെ 72-ആം വയസ്സിൽ മരണമടഞ്ഞു.
ചലച്ചിത്രങ്ങളിൽ
ഹിന്ദിയിൽ
1970ൽ പുറത്തിറങ്ങിയ പ്രേം പൂജാരി എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ ഹിന്ദി സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ദിൽ വാലെ ദുൽഹനിയ ലേജായേഗെ(1995), പർദേശ് (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001), തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. കച്ചി സഡക് എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷ് പുരിയുടെ മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്.
മലയാളത്തിൽ
മലയാളത്തിൽ അംരീഷ് പുരി ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. പ്രശസ്ത നടൻ മോഹൻ ലാൽ നായകനായി അഭിനയിച്ച കാലാപാനി എന്ന ചിത്രമായിരുന്നു അത്. ഈ സിനിമയുടെ സംവിധായകൻ പ്രിയദർശനായിരുന്നു പ്രിയദർശൻ ഹിന്ദിയിൽ സംവിധാനം നിരിവഹിച്ച ചില സിനിമകളിലും അംരീഷ് പുരി അഭിനയിച്ചിട്ടുണ്ട് വിരാസത്, ഹൽചൽ എന്നീ ചിത്രങ്ങൾ ഇതിൽ ചിലതാണ്.
1914ല്‍ ആര്‍ച്ചീബാള്‍ഡ് എന്ന രാജസേനാംഗത്തെ അഗതാ ക്രിസ്റ്റി വിവാഹം ചെയ്തു. 1915ല്‍ ആദ്യ നോവലായ സ്റ്റൈല്‍സിലെ ദുരന്തം എഴുതിയെങ്കിലും 1920ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആദ്യനോവലില്‍ അവതരിപ്പിച്ച ബെല്‍ജിയന്‍ ഡിറ്റക്ടടീവായ ഹെര്‍ക്യൂള്‍ പെയ്റോട്ട് വായനക്കാരുടെ ഹൃദയം കവര്‍ന്നു. 1922ല്‍ രണ്ടാമത്തെ ഡിറ്റക്ടീവ് നോവല്‍ രഹസ്യ പ്രതിയോഗി( the secret adversary) പ്രസിദ്ധീകരിക്കപ്പെട്ടു. ബഹുഭൂരിപക്ഷം കുറ്റാന്വേഷണ നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിപ്പിച്ചപ്പോള്‍ ഒരു സ്ത്രീ ഡിറ്റക്ടീവായി മിസ്മാര്‍പ്പിളിനെ അഗതാ ക്രിസ്റ്റി അവതരിപ്പിക്കുകയുണ്ടായി. വായനക്കാര്‍ ഏറെ ആവേശത്തോടെയാണ് മിസ് മാര്‍പ്പിളിനെ സ്വീകരിച്ചത്. 1928ല്‍ ആര്‍ച്ചീബാള്‍ഡുമായുളള വിവാഹബന്ധം തകരുകയും, പിന്നീട്1930ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മാക്സ് മല്ലോവനെ വിവാഹം ചെയ്യുകയും ചെയ്തു.
70ഒാളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും എഴുതി. പതിനാലു നാടകങ്ങള്‍ രചിച്ചതില്‍ എലിക്കെണി (the mouse trap)എന്ന നാടകം ലണ്ടനില്‍ മുപ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാ നാമത്തില്‍ ആറ് റൊമാന്‍റിക്ക് നോവലുകളും അവര്‍ എഴുതി. അഗതാ ക്രിസ്റ്റി മല്ലോവന്‍ എന്ന പേരില്‍ മറ്റു നാലു കൃതികള്‍ കൂടി ഇവരുടെതായിട്ടുണ്ട് 1976ജനുവരി 12ന് അന്തരിച്ചു.
0 Comments