Flash News

6/recent/ticker-posts

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 12 വർഷത്തിലെ 12-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 353 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 354).

Views
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 12 വർഷത്തിലെ 12-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 353 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 354).

ചരിത്രത്തിൽ ഇന്ന്‌ 

ഇന്ന് ദേശീയ യുവജന ദിനം… 1863 ൽ ഇന്നേ ദിവസം ജനിച്ച് 1902 ജൂലൈ 4 ന് 39 മത് വയസ്സിൽ ഒരു പുരുഷായുസ്സിൽ തിർക്കേണ്ട കാര്യങ്ങൾ പൂർത്തിയാക്കി ലോകത്തോട് വിടവാങ്ങിയ സ്വാമി വിവേകാനന്ദന്റെ ഓർമ ദിനം…

💠ദേശീയ യുവജന ദിനം (ഇന്ത്യ)

💠കറിവേപ്പില ചിക്കൻ ദിവസം

💠ദേശീയ ഹോട്ട് ടീ ദിനം

💠ദേശീയ മാർസിപാൻ ദിനം

💠ദേശീയ ഫാർമസിസ്റ്റ് ദിനം

💠ഇന്റർനാഷണൽ ചുംബനം ഒരു ഇഞ്ചി ദിനം

💠എറോൾ ബാരോ ദിനം (ബാർബഡോസ്)

💠ലിങ്കൺ അലക്സാണ്ടർ ദിനം (കാനഡ)

💠ക്യൂബെക്കിലെ പതാക ദിനം (കാനഡ)

💠മുത്തശ്ശി ദിനം (പോളണ്ട്)

💠അവർ ലേഡി ഓഫ് അൾട്രാഗ്രേഷ്യ ഡേ (ഡൊമിനിക്കൻ റിപ്പബ്ലിക്)

ചരിത്ര സംഭവങ്ങൾ.

🌐1528* – ഗുസ്താവ് ഒന്നാമൻ സ്വീഡനിലെ രാജാവായി.

🌐1866* - റോയൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ലണ്ടനിൽ രൂപം കൊണ്ടു.

🌐1895* - യുണൈറ്റഡ് കിംഗ്ഡത്തിൽ നാഷണൽ ട്രസ്റ്റ് സ്ഥാപിതമായി.

🌐1908* – ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു.

🌐1915* - സ്ത്രീകൾക്ക് വോട്ടവകാശം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന നിർദ്ദേശം യുണൈറ്റഡ് സ്റ്റേറ്റ്സ് ജനപ്രതിനിധി നിരസിച്ചു .

🌐1916* - ബ്രിട്ടൻ ഗിൽബെർട്ട് & എല്ലിസ് ദ്വീപുകളെ പസഫിക്കിലെ ഒരു കോളനിയായി പ്രഖ്യാപിച്ചു

🌐1932* - ഹട്ടി കാരവേ അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി .

🌐1933* - യുഎസ് കോൺഗ്രസ് ഫിലിപ്പീൻസിന്റെ സ്വാതന്ത്ര്യം അംഗീകരിച്ചു

🌐1937* - ഗാന്ധിജി കേരളം സന്ദർശിച്ചു.

🌐1945* - രണ്ടാം ലോകമഹായുദ്ധം: റെഡ് ആർമി വിസ്റ്റുലർ ഓഡർ ആക്രമണം ആരംഭിച്ചു.

🌐1948*- മഹാത്മജിയുടെ അവസാന ഉപവാസ സമരം തുടങ്ങി.

🌐1970* - നൈജീരിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് ബിയാഫ്ര കീഴടങ്ങി .

🌐1985* - സ്വാമി വിവേകാനന്ദൻറെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കാൻ തുടങ്ങി.

🌐1998* - മനുഷ്യ ക്ലോണിംഗ് നിരോധിക്കാൻ പത്തൊൻപത് യൂറോപ്യൻ രാജ്യങ്ങൾ സമ്മതിച്ചു .

🌐2003* - ഐ.പി.എസ്. ഓഫീസർ കിരൺ ബേദിയെ യു.എന്നിൽ പോലീസ്  ഉപദേഷ്ടാവായി നിയമിച്ചു

🌐2004* - ലോകത്തിലെ ഏറ്റവും വലിയ സമുദ്രകപ്പലായ ആർ എം എസ് ക്വീൻ മേരി 2 അതിന്റെ ആദ്യയാത്ര നടത്തി.

🌐2005* - ഡീപ് ഇംപാക്റ്റ് കേപ് കനവേഴ്സിൽ ഡെൽറ്റ II റോക്കറ്റിൽനിന്ന് വിക്ഷേപിച്ചു.

🌐2006* – സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.

🌐2008* - ഇടുക്കി ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ലയായി പ്രഖ്യാപിച്ചു.

🌐2009* - എ.ആർ. റഹ്മാന്  ഏറ്റവും മികച്ച രണ്ടാമത്തെ അംഗീകാരമായ ഗോൾഡൻ ബ്രൗൺ പുരസ്കാരം ലഭിച്ചു.

🌐2009* - കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ നല്ല അമ്മയ്ക്കുള്ള പുരസ്കാരം ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അമ്മ കെ.എം. ശാരദയ്ക്ക് സമ്മാനിച്ചു.

🌐2015* - കാമറൂണിലെ കൊലോഫാറ്റായിലെ 143 ബൊക്കോ ഹരാം ഭീകരരെ സർക്കാർ ആക്രമികൾ കൊന്നു.

🌐2016* - ഇസ്താംബുളിലെ ബ്ലൂ മോസ്ക്ക്ക് സമീപമുള്ള ബോംബിംഗിൽ പത്ത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

🌐2016* - ഫ്രാൻസിസ് മാർപാപ്പ എഴുതിയ ദി നെയിം ഓഫ് ഗോഡ് ഈസ് മെഴ്സി പുറത്തിറക്കി.

🌐2017* - ഇന്ത്യയുടെ സ്കോർപീൻ വിഭാഗത്തിൽപ്പെട്ട  രണ്ടാമത്തെ മുങ്ങി കപ്പൽ ഐ.എൻ.എസ്. ഖാന്ദേരി  മുംബൈയിൽ നീറ്റിലിറക്കി.

🌐2018* - 2018ലെ ആദ്യ പിഎസ്എൽവി ദൗത്യം ‘സി–40’ വിജയിച്ചപ്പോൾ,ബഹിരാകാശത്തെത്തിയത് രാജ്യത്തിന്റെ നൂറാമത്തെ ഉപഗ്രഹം.

🌐2020* - ഫിലിപ്പൈൻസിലെ ടാൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെട്ടു.

 ജന്മദിനങ്ങൾ

സ്വാമി  വിവേകാനന്ദൻ -

സ്വാമി വിവേകാനന്ദൻ  (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

അജയ് മാക്കൻ


പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര നഗര ദാരിദ്ര്യ നിർമാർജ്ജന വകുപ്പ് മന്ത്രിയും, ന്യൂ ഡെൽഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ആണ്‌ അജയ് മാക്കൻ (ജനനം: ജനുവരി 12, 1964). ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 

രാഷ്ട്രീയ ജീവിതം

കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.വിലൂടെയാണ്‌ മാക്കൻ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1985-86ൽ ഡെൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതൽ 1997 വരെ ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1997ൽ അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി. 2004 മുതൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ്‌.

1869- ഭഗവാൻ ദാസ്..

ഇന്ത്യൻ തിയോസഫിസ്റ്റ്, എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ..1955 ൽ ഭാരതരത്നം ലഭിച്ചു:

ഓയിഗെൻ കാൾ ഡുഹ്റിങ്

ഓയിഗെൻ കാൾ ഡുഹ്റിങ് (12 ജനുവരി 1833 – 21 സെപ്റ്റംബർ 1921) ജർമൻ തത്ത്വചിന്തകനും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു.1856 മുതൽ 1859 വരെയുള്ള കാലയളവിൽ ബെർലിനിൽ നിയമജ്ഞനായി പ്രവർത്തിച്ചു. മതം, സൈനികവൽക്കരണം, മാർക്സിസം, ബിസ്മാർക്ക് സ്റ്റേറ്റ് സർവകലാശാലകൾ തുടങ്ങിയ സമകാലിക പ്രശ്നങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാർ ചേർന്ന് പെർസണാലിസ്റ്റ് ഉൺഡ് ഇമാൻസിപാറ്റൊർ (Personalist und emanzipator) എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. മുഖ്യമായും ഡ്യുഹ്റിങ്ങിന്റെ ലേഖനങ്ങൾക്കു വേണ്ടിയുള്ള പ്രസിദ്ധീകരണമായിരുന്നു അത്

1897.. തങ്ങൾ കുഞ്ഞ് മുസലിയാർ…

കൊല്ലത്തെ ആദ്യ കാല കശുവണ്ടി വ്യവസായി.’ T K M Engg കോളജ് സ്ഥാപകൻ..

കേരളത്തിൽ വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ മേഖലകളിൽ വിലമതിക്കാനാവാത്ത സം‌ഭാവനകൾ നൽകിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായിരുന്നു തങ്ങൾ കുഞ്ഞു മുസ്‌ലിയാർ (January 12th, 1897 - 1966 february 20).  കിളികൊല്ലൂരിൽ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികൾക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച് വൻ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തിൽ അന്ന് മുസ്‌ലിയാർ മുന്നിട്ടു നിന്നു. അതോടുകൂടി 'കശുവണ്ടി രാജാവ്' എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. തന്റെ തൊഴിലാളികൾക്ക് മിനിമം വേതനം, ബോണസ് എന്നിവ നടപ്പിലാക്കി. ഉറച്ച മതവിശ്വാസിയും ആധ്യാത്മിക കാര്യത്തിൽ ഉത്സുകനുമായിരുന്ന ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ്, പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946)[3]. ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ Man and the World (1949) എന്ന പേരിൽ അമേരിക്കയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ

കിളികൊല്ലൂർ കന്നിമേൽ മുസ്‌ലിയാർ കുടുംബത്തിലെ ജനാബ് അഹമ്മദ്കുഞ്ഞ് മുസ്‌ലിയാരാണ് അദ്ദേഹത്തിന്റെ പിതാവ്. സാധാരണ സ്കൂൾ വിദ്യാഭ്യാസം മാത്രമേ തങ്ങൾ കുഞ്ഞിന് ബാല്യത്തിൽ ലഭിച്ചുള്ളൂ. 18-ആമത്തെ വയസ്സിൽ ജോലി തേടി സിലോണിൽ പോയി. അവിടെ രത്നഖനന തൊഴിലിലേർപ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലയയിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സമ്പാദ്യവുമായി നാട്ടിലെത്തുകയും 1935-ൽ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. കേരളത്തിൽ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരിൽ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികൾക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച് വൻ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തിൽ അന്ന് മുസ്‌ലിയാർ മുന്നിട്ടു നിന്നു അതോടുകൂടി 'കശുവണ്ടി രാജാവ്' എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. തന്റെ തൊഴിലാളികൾക്ക് മിനിമം വേതനം, ബോണസ് എന്നിവ നടപ്പിലാക്കി.

1898- അമ്പാടി ഇക്കാവമ്മ-

സാഹിത്യകാരി, വിവർത്തക, ബഹുഭാഷാ പണ്ഡിത:
മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു അമ്പാടി ഇക്കാവമ്മ (ജനനം: 12 ജനുവരി 1898 - 30 ജനുവരി 1980).

മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു. ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. അനാസക്തിയോഗം, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകൾ എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകപ്പെട്ടു.

വിദ്യാഭ്യാസം

പ്രാഥമികവിദ്യാഭ്യാസം തൃപ്പൂണിത്തുറയിലും,സെന്റ് തെരേസാസ് കോൺവെന്റിൽ നിന്നും ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അദ്ധ്യാപികയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇക്കാവമ്മ ഒരു സംഗീത വിദുഷി കൂടി ആയിരുന്നു.

സാഹിത്യരംഗത്ത്

ഇക്കാവമ്മയുടെ മിക്കകൃതികളും ഇതരഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങളാണ്. അനാസക്തിയോഗം ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (ജവഹർലാൽ നെഹ്രു) എന്നിവ അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ബാലകഥകൾ എന്നപേരിൽ ഇവർ രചിച്ച കൃതി ഇന്ത്യാഗവണ്മെന്റിന്റെ 1956-ലെ ബാലസാഹിത്യപുരസ്കാരത്തിന് അർഹമായി. 1978-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകപ്പെട്ടു.

പ്രധാനകൃതികൾ

  • അനാസക്തിയോഗം (വിവർത്തനം)
  • ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (വിവർത്തനം)
  • ബാലകഥകൾ
  • ദിവാൻ ശങ്കരവാര്യർ
  • ശ്രീഹർഷൻ
  • ടോൾസ്റ്റോയി
  • നീതികഥകൾ
  • കുട്ടികളുടെ പൂങ്കാവനം
  • അശോകന്റെ ധർമലിപികൾ
  • വിവേകാനന്ദൻ
  • മതം പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിൽ
1916 – പി . ഡബ്ളു.. ബോത്ത – ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് .

1936- മുഫ്തി മുഹമ്മദ് സയ്യിദ്

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി (വി.പി.സിങ് മന്ത്രിസഭ) മുൻ കാശ്മീർ മുഖ്യമന്ത്രി.. മുഖ്യമന്ത്രി പദവിയിലിരിക്കെ ചരമം..

മുഫ്തി മുഹമ്മദ് സഈദ് (12 ജനുവരി 1936 - 7 ജനുവരി 2016) ഒരു രാഷ്ട്രീയ ഇന്ത്യൻ സംസ്ഥാനത്തിന്റെ ഓഫ് ജമ്മു കാശ്മീർ . 2002 നവംബർ മുതൽ 2005 നവംബർ വരെയും 2015 മാർച്ച് മുതൽ 2016 ജനുവരി വരെയും ജമ്മു കശ്മീർ മുഖ്യമന്ത്രിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു . രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്നു. 1989 ഡിസംബർ മുതൽ 1990 നവംബർ വരെ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു . അവൻ സ്ഥാപിച്ചത് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സമ്മതിക്കേണ്ടിവന്നു "ജൂലൈ 1999 ഭാരത സർക്കാർ ഉപാധികളില്ലാതെ ആരംഭിക്കാൻ ഡയലോഗ് കൂടെ കശ്മീരികൾ എന്ന ചിത്രം വേണ്ടികശ്മീർ പ്രശ്നം . 
1940- വീരപ്പ മൊയ്ലി

കോൺഗ്രസ് നേതാവ്… മുൻ കേന്ദ്ര മന്ത്രി, മുൻ കർണാടക മുഖ്യമന്ത്രി.. കന്നഡയിലെ പ്രശസ്ത സാഹിത്യകാരൻ.

ഇന്ത്യയിലെ ഒരു രാഷ്ട്രീയനേതാവും മുൻ കേന്ദ്രമന്ത്രിസഭയിലെ കമ്പനികാര്യം, ഊർജ്ജം എന്നീ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയുമായിരുന്നു വീരപ്പ മൊയ്‌ലി. ( തുളുകന്നട : ವೀರಪ್ಪ ಮೊಯ್ಲಿ) (ജനനം: ജനുവരി 121940). കർണ്ണാടക മുൻ മുഖ്യമന്ത്രിയായിരുന്നു. മൻ‌മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചാം ലോകസഭയിലെ കാബിനറ്റ് മന്ത്രിയായി 2009 മേയ് 22-ന് സത്യപ്രതിജ്ഞ ചെയ്തു.2009 മുതൽ 2011 വരെ നിയമം, നീതിന്യായം എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 2011-ൽ കമ്പനികാര്യ മന്ത്രിയായി. 2012-ൽ സുശീൽ കുമാർ ഷിൻഡെ ആഭ്യന്തരമന്ത്രിയായപ്പോൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഊർജ്ജ വകുപ്പിന്റെ ചുമതല കൂടി മൊയ്‌ലിക്ക് നൽകപ്പെട്ടു
.
1947- ഇ.എം.ശ്രീധരൻ

ഇ.എം.എസിന്റ പുത്രൻ – സാമുഹ്യ- രാഷ്ട്രീയ പ്രവർത്തകൻ..

സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളും ആയിരുന്നു 2002-ൽ അന്തരിച്ച ഇ.എം. ശ്രീധരൻ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മാർക്സിസ്റ്റ് നേതാവുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകനായിരുന്ന ശ്രീധരൻ അന്തരിക്കുമ്പോൾ സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയിരുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നതിനു മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.

1947 ജനുവരി 12ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മൂത്ത മകനായി ജനിച്ച ശ്രീധരൻ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലാണ് പഠിച്ചത്. വർഷങ്ങളോളം ചാർട്ടേഡ് അക്കൗണ്ടന്റായി സേവനമനുഷ്ഠിച്ചശേഷമാണ് 1996ൽ അദ്ദേഹം ജനകീയാസൂത്രണ പദ്ധതിയിലേയ്ക്ക് വന്നത്. 1998ൽ അച്ഛൻ മരിച്ചശേഷമാണ് അദ്ദേഹം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി ചുമതലയേറ്റത്.

അർബുദരോഗത്തെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ശ്രീധരൻ 2002 നവംബർ 14ന് 55ആം വയസ്സിൽ അന്തരിച്ചു. പരേതയായ (2001ൽ അന്തരിച്ച) ഡോ. യമുനയാണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്.

1972- പ്രിയങ്ക ഗാന്ധി

( വധേര) രാജീവ് ഗാന്ധിയുടെ പുത്രി രാഹുലിന്റെ സഹോദരി..
ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് പ്രിയങ്ക ഗാന്ധി വാദ്ര (ജനനം: ജനുവരി 12, 1972). രാജീവ് ഗാന്ധി ഫൌണ്ടേഷന്റെ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്നു. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മകളാണ്. അതുപോലെ തന്നെ ഫിറോസ്ഇന്ദിര ഗാന്ധി എന്നിവരുടെ കൊച്ചുമകളുമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗം കൂടിയായ അവർ 2019 ജനുവരി 23 ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും


പ്രിയങ്ക ഗാന്ധി 1972 ജനുവരി 12 ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടേയും ഇറ്റാലിയൻ വംശജയും മുൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സോണിയാ ഗാന്ധിയുടേയും മകളായി ജനിച്ചു. പിതാവ് രാജീവ് ഗാന്ധി നെഹ്രു-ഗാന്ധി കുടുംബത്തിലെ ഒരംഗവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചയാളുമായിരുന്നു. പാർലമെന്റ് അംഗവും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അവരുടെ മൂത്ത സഹോദരനാണ്. മോഡേൺ സ്കൂളിൽ നിന്നും കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിൽ നിന്നും പ്രിയങ്ക സ്കൂൾ പഠനം നടത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. [1] 2010 ൽ സൈക്കോളജിയിലെ പഠനം പൂർത്തിയാക്കിയ അവർ പിന്നീട് ബുദ്ധമത പഠനങ്ങളി‍ൽ എം.എ. ഡിഗ്രി ചെയ്തു.

സ്വകാര്യ ജീവിതം

ഡെൽഹിയിൽ നിന്നുള്ള ഒരു ബിസിനസുകാരനായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. 1997 ഫെബ്രുവരി 18-ന് ഒരു പരമ്പരാഗത ഹിന്ദു ചടങ്ങിൽ 10 ജനപഥിലെ ഗാന്ധി കുടുംബത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.[6][7] അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്; മകൻ റായ്ഹാൻ, മകൾ മിറായ. പ്രിയങ്ക ഗാന്ധി ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു.[8] ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന അവർ എസ്. എൻ. ഗോയങ്കയാൽ പഠിപ്പിക്കപ്പെട്ട വിപാസന ധ്യാന രീതിയാണ് പിന്തുടർന്നിരുന്നത്.[9]

ചരമം…

1665- പിയറി സി ഫെർമാറ്റ്…

കാൽ കുലസിലെ ഫെർമാറ്റ് ലോ നിർമിച്ച വ്യക്തി..

പിയറി ഡി ഫെർമയുടെ ( ഫ്രഞ്ച്:  [പ്ജ്ɛːʁ ദ്ə ഫ്ɛʁമ] ; 31 ഒക്ടോബർ 6 ഡിസംബർ 1607 നും [1] - 12 ജനുവരി 1665) ഒരു ആയിരുന്നു ഫ്രഞ്ച് അഭിഭാഷകൻ [3] ചെയ്തത് പര്ലെമെംത് ഓഫ് ടുലൂസ് , ഫ്രാൻസ് , ഒരു ഗണിത ക്രെഡിറ്റ് നല്കപ്പെട്ടവനാകട്ടെ ആദ്യകാല സംഭവവികാസങ്ങൾ അനന്തമായ കാൽക്കുലസിലേക്ക് നയിച്ചു , അദ്ദേഹത്തിന്റെ പര്യാപ്‌തത സാങ്കേതികത ഉൾപ്പെടെ . പ്രത്യേകിച്ചും, വളഞ്ഞ വരികളുടെ ഏറ്റവും വലുതും ചെറുതുമായ ഓർഡിനേറ്റുകൾ കണ്ടെത്തുന്നതിനുള്ള ഒരു യഥാർത്ഥ രീതി കണ്ടെത്തിയതിന് അദ്ദേഹത്തെ അംഗീകരിച്ചു , ഇത് ഡിഫറൻഷ്യൽ കാൽക്കുലസിനോട് സാമ്യമുള്ളതാണ്, പിന്നെ അജ്ഞാതം, സംഖ്യ സിദ്ധാന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം . അനലിറ്റിക് ജ്യാമിതി , പ്രോബബിലിറ്റി , ഒപ്റ്റിക്സ് എന്നിവയിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി . അവൻ ഏറ്റവും തന്റെ പേരിലാണ് ഫെർമയുടെ തത്ത്വം നേരിയ പ്രബോധന തന്റെ ഫെർമയുടെ അവസാന സിദ്ധാന്തം ൽ സംഖ്യ അവൻ ഒരു പകർപ്പ് മാർജിൻ ഒരു കുറിപ്പ് വിവരിച്ചിരിക്കുന്നത് ചെയ്ത, ദിഒഫംതുസ് ' അരിഥ്മെതിച .

2004.. രാമകൃഷ്ണ ഹെഗ് ഡേ:
മുൻ കർണാടക മുഖ്യമന്ത്രി:

2005- അമരിഷ് പുരി. ഹിന്ദി നടൻ..

ജീവിതരേഖ

പഞ്ചാബിലെ ജലന്ദറിനടുത്തുള്ള നവൻശേഹർ എന്ന ജില്ലയിൽ 1932ൽ ലാല നിഹാൽ ചന്ദിന്റെയും(അച്ഛൻ), വേദ് കോറിന്റെയും(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമൻ പുരി, ഓം പുരി(രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ഊർമിള ദിവേകർ. അംരീഷ് പുരിയുടെ മകന്റെ പേര് രാജീവ് പുരി എന്നും മകളുടെ പേര് നംമ്രത പുരി എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റർ എന്ന നാടകശാലയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന അദ്ദേഹത്തിന് 1979ൽ ‍സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുകയും ചെയ്തു[1]. വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് പുരി 400ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദികന്നഡഹോളിവുഡ്പഞ്ചാബിതമിഴ്മലയാളംതെലുഗു തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച അംരീഷ് പുരി 2005ൽ മുബൈയിൽ തന്റെ 72-ആം വയസ്സിൽ മരണമടഞ്ഞു.

ചലച്ചിത്രങ്ങളിൽ

ഹിന്ദിയിൽ

1970ൽ പുറത്തിറങ്ങിയ പ്രേം പൂജാരി എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ ഹിന്ദി സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ദിൽ വാലെ ദുൽഹനിയ ലേജായേഗെ(1995), പർദേശ് (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001), തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. കച്ചി സഡക് എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷ് പുരിയുടെ മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്.

മലയാളത്തിൽ

മലയാളത്തിൽ അംരീഷ് പുരി ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. പ്രശസ്ത നടൻ മോഹൻ ലാൽ നായകനായി അഭിനയിച്ച കാലാപാനി എന്ന ചിത്രമായിരുന്നു അത്. ഈ സിനിമയുടെ സം‌വിധായകൻ പ്രിയദർശനായിരുന്നു പ്രിയദർശൻ ഹിന്ദിയിൽ സം‌വിധാനം നിരിവഹിച്ച ചില സിനിമകളിലും അംരീഷ് പുരി അഭിനയിച്ചിട്ടുണ്ട് വിരാസത്ഹൽചൽ എന്നീ ചിത്രങ്ങൾ ഇതിൽ ചിലതാണ്.

1976- അഗതാ ക്രിസ്റ്റി


 ഇംഗ്ലിഷ് നോവലിസ്റ്റ്.
ഗതാ മേരി ക്ലാരിസ മില്ലര്‍ ക്രിസ്റ്റി എന്നു മുഴുവന്‍ പേര്. ജനനം 1890-ല്‍ ഇംഗ്ലണ്ടിലെ ടൊര്‍ക്വായില്‍. പിതാവ് അമേരിക്കക്കാരനായ ഫ്രെഡറിക്ക് മില്ലര്‍.മാതാവ് ക്ലാരാ ബോമര്‍. ബാല്യത്തിലെ അന്തരിച്ചു. പതിനാറുവയസ്സുവരെ വീട്ടില്‍ത്തന്നെയായിരുന്നു വിദ്യാഭ്യാസം. വായനയില്‍ അതീവ തത്പരയായിരുന്നു. സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്‍റെ ഷെര്‍ലക്ക് ഹോംസ് അഗതയെ ഏറെ ആകര്‍ഷിച്ചു.


1914ല്‍ ആര്‍ച്ചീബാള്‍ഡ് എന്ന രാജസേനാംഗത്തെ അഗതാ ക്രിസ്റ്റി വിവാഹം ചെയ്തു. 1915ല്‍ ആദ്യ നോവലായ സ്റ്റൈല്‍സിലെ ദുരന്തം എഴുതിയെങ്കിലും 1920ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആദ്യനോവലില്‍ അവതരിപ്പിച്ച ബെല്‍ജിയന്‍ ഡിറ്റക്ടടീവായ ഹെര്‍ക്യൂള്‍ പെയ്റോട്ട് വായനക്കാരുടെ ഹൃദയം കവര്‍ന്നു. 1922ല്‍ രണ്ടാമത്തെ ഡിറ്റക്ടീവ് നോവല്‍ രഹസ്യ പ്രതിയോഗി( the secret adversary) പ്രസിദ്ധീകരിക്കപ്പെട്ടു. ബഹുഭൂരിപക്ഷം കുറ്റാന്വേഷണ നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിപ്പിച്ചപ്പോള്‍ ഒരു സ്ത്രീ ഡിറ്റക്ടീവായി മിസ്മാര്‍പ്പിളിനെ അഗതാ ക്രിസ്റ്റി അവതരിപ്പിക്കുകയുണ്ടായി. വായനക്കാര്‍ ഏറെ ആവേശത്തോടെയാണ് മിസ് മാര്‍പ്പിളിനെ സ്വീകരിച്ചത്. 1928ല്‍ ആര്‍ച്ചീബാള്‍ഡുമായുളള വിവാഹബന്ധം തകരുകയും, പിന്നീട്1930ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മാക്സ് മല്ലോവനെ വിവാഹം ചെയ്യുകയും ചെയ്തു.

70ഒാളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും എഴുതി. പതിനാലു നാടകങ്ങള്‍ രചിച്ചതില്‍ എലിക്കെണി (the mouse trap)എന്ന നാടകം ലണ്ടനില്‍ മുപ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാ നാമത്തില്‍ ആറ് റൊമാന്‍റിക്ക് നോവലുകളും അവര്‍ എഴുതി. അഗതാ ക്രിസ്റ്റി മല്ലോവന്‍ എന്ന പേരില്‍ മറ്റു നാലു കൃതികള്‍ കൂടി ഇവരുടെതായിട്ടുണ്ട് 1976ജനുവരി 12ന് അന്തരിച്ചു.

2012,.. ഹോമയ് വ്യാരമാല – ഇന്ത്യയിലെ പ്രഥമ വനിതാ ഫോട്ടോഗ്രാഫറും.. പത്ര ഛായാഗ്രഹികയും

2017- സി.നാരായണ റെഡ്ഢി..

 തെലുങ്ക് സാഹിത്യകാരൻ.. 1988ൽ ജ്ഞാനപീഠം ലഭിച്ചു. 


Post a Comment

0 Comments