Flash News

6/recent/ticker-posts

ഗിറ്റാര്‍ നിര്‍മ്മിച്ചത് ബന്ധുവിന്റെ അസ്ഥികൂടം ഉപയോഗിച്ച്; വൈറലായി സംഗീതജ്ഞന്‍, കാണാം ചിത്രങ്ങള്‍

Views



ഫ്‌ളോറിഡ: മരണപ്പെട്ട ബന്ധുവിന്റെ അസ്ഥികൂടമുപയോഗിച്ച് ഗിറ്റാര്‍ നിര്‍മ്മിച്ച് സംഗീതജ്ഞന്‍. ഫ്‌ളോറിഡക്കാരനായ യുവാവാണ് ബന്ധുവിന്റെ അസ്ഥികൂടത്തില്‍ ഇലക്ട്രിക് ഗിറ്റാര്‍ നിര്‍മ്മിച്ചത്. തംപയില്‍ പ്രിന്‍സ് മിഡ്‌നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് സംഗീതജ്ഞന്‍.

റോക്ക് സംഗീതത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്ന ബന്ധുവിന്റെ അസ്ഥികൂടമാണ് ഇത്തരത്തില്‍ ഗിറ്റാറാക്കിയിട്ടുള്ളത്.1996ല്‍ ഗ്രീസില്‍ വച്ച് നടന്ന വാഹനാപകടത്തിലാണ് ബന്ധു ഫിലിപ് മരിച്ചത്. ഈ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിട്ടുനല്‍കിയിരുന്നു. യഥാര്‍ഥ അസ്ഥികൂടമുപയോഗിച്ചുള്ള പഠനം നിന്നുപോയതോടെ ഫിലിപിന്റെ അസ്ഥികൂടം സെമിത്തേരിയില്‍ വച്ചിരുന്നു. എന്നാല്‍ ഈ സെമിത്തേരിയില്‍ വെയ്ക്കുന്നതിന് വാടകയും പ്രിന്‍സ് മിഡ്‌നൈറ്റിന് നല്‍കേണ്ടി വരുകയും ഇതോടെ ഈ അസ്ഥികൂടം അമേരിക്കയിലേക്ക് കൊണ്ടുവരുകയുമായിരുന്നു.

അവിടെയെത്തിച്ച അസ്ഥികൂടം എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോഴാണ് മിഡ്‌നൈറ്റിന്റെ സുഹൃത്തിന് ഇത്തരമൊരു വിചിത്ര ആശയം തോന്നുന്നത്. ഫിലിപിനോട് ആദരവ് പ്രകടിപ്പിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് മിഡ്‌നൈറ്റ് തീരുമാനിക്കുകയായിരുന്നു. നട്ടെല്ലും വാരിയെല്ലുകളും ബേസ് ആയി ഉപയോഗിച്ചാണ് ഗിറ്റാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്ട്രിംഗുകളും വോളിയം നോബുകളും ഗിറ്റാര്‍ നെക്ക് ജാക്ക്, ഇലക്ട്രിക് ബോര്‍ഡ് എന്നിവ ഈ ബേസിലേക്ക് ചേര്‍ത്തതോടെ ഫിലിപ് ഗിറ്റാര്‍ തയ്യാറാവുകയായിരുന്നു.

ഈ ഗിറ്റാര്‍ നിയമപ്രകാരം വില്‍ക്കാനുള്ള അനുമതി മിഡ്‌നൈറ്റിനില്ല. സ്‌കെലെകാസ്റ്റര്‍ എന്നാണ് ഈ ഗിറ്റാറിന് മിഡ്‌നൈറ്റ് നല്‍കിയിട്ടുള്ളത്. മരത്തില്‍ നിര്‍മ്മിക്കുന്ന മറ്റ് ഗിറ്റാറില്‍ നിന്ന് വ്യത്യസ്തമായ ശബ്ദമാണ് സ്‌കെലെകാസ്റ്ററിനെന്നാണ് മിഡ്‌നൈറ്റ് ഉന്നയിക്കുന്നത്.


Post a Comment

1 Comments

  1. മൃഗീയം തന്നെ . പണ്ട് ഹിറ്റ്ലറുടെ കാലത്തു ഗ്യാസ്‌ചേമ്പറിലിട്ടു കൊന്ന ജൂതവംശജരുടെ ശരീരങ്ങളിൽ നിന്നും തൊലിയുടെ പച്ചകുത്തിയ ഭാഗങ്ങൾ മുറിച്ചെടുത്ത്‌ നാസികൾ വിളക്ക്‌ഷെയ്ഡുകൾ നിർമിച്ചിരുന്നു എന്ന് എവിടെയോ വായിച്ചതോർക്കുന്നു . അതും ഇതും തമ്മിൽ വലിയ ദൂരമുണ്ടോ ?.

    ReplyDelete