Flash News

6/recent/ticker-posts

ഇന്ന് അയ്യങ്കാളി ജയന്തി

Views
ഇന്ന് അയ്യങ്കꪆളി ജയന്തി

ഒരുകꪆലത്ത് 
കേരള൭മന്ന
ഭ്രꪆന്തꪆലയത്തിലെ
അടിച്ചമർത്ത൭പ്പട്ടവരു൭ട
ശബ്ദമꪆയിരുന്നു
അയ്യങ്കꪆളി.

ഇന്നിന്ത്യ
അതꪆവർത്തിക്കുമമ്പേꪆൾ
നീതിയു൭ട
കꪆവലꪆയി 
ഒരꪆയിരം
അയ്യങ്കꪆളികൾ
പുനർജനിക്കുക
ത൭ന്നവേണം.

ഇന്ന് മനുഷ്യവിമോചകനും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 158-ാം ജന്‍മദിനം. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച വിപ്ലവകാരി.
പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി. മാനുഷികമൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനതക്ക് പ്രതീക്ഷയും പ്രത്യാശയും നൽകിയ കരുതലായിരുന്നു അയ്യങ്കാളി.
അടിച്ചമർത്തപ്പെട്ട വർഗങ്ങളുടെ മോചനത്തിനുവേണ്ടി പടപൊരുതിക്കൊണ്ട് വീരേതിഹാസം രചിച്ച വീരനായകൻ. കല്ലുമാലകൾ പൊട്ടിച്ചെറിയാനും, മാറു മറയ്ക്കാനും അക്ഷരം പഠിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജപാതയിലൂടെ എല്ലാ ഭീഷണികളെയും വെല്ലുവിളിച്ച് തലയുയർത്തിപ്പിടിച്ച് വില്ലുവണ്ടിയില്‍ മുന്നോട്ടു നീങ്ങിയ വിപ്ലവവീര്യം. അറിവിനും വേലക്ക്‌ മതിയായ കൂലിക്കും, വഴിനടക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിനും ഏവരും അർഹരാണെന്നു ബോധ്യപ്പെടുത്തി പോരാട്ടങ്ങള്‍ നടത്തിയ വിപ്ലവകാരി.
വേതനവർദ്ധനവും പുലയകുട്ടികളുടെ സ്‌കൂൾ പ്രവേശനവും ആവശ്യപ്പെട്ട് കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിൽ സമരം നടത്തി.പഞ്ചമിയെ ചേർത്ത് പിടിച്ച ആ കൈകൾ നിരവധിപ്പേർക്ക് ശക്തി പകർന്നു.
ദീർഘനാളത്തെ സമരങ്ങൾക്കൊടുവിൽ തിരുവിതാംകൂർ മഹാരാജാവ് എല്ലാവർക്കും സ്‌കൂൾ പ്രവേശനം പ്രഖ്യാപിച്ചു.
വിദ്യയാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രഥമ പാതയെന്ന്‌ മനസ്സിലാക്കിയ അയ്യങ്കാളി അതിനായുള്ള ശ്രമങ്ങള്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചു.
ദിവാന്‍റെ വസ്ത്രധാരണത്തിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതിൽ കടുക്കനിട്ടും മനുഷ്യാവകാശങ്ങൾ ഔദാര്യമല്ലെന്ന് ഭരണകൂടത്തെയും അയിത്ത ജാതിക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ പ്രതിഷേധിക്കാൻ രാജപാതയിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ചു. അത് അടിച്ചമർത്തപ്പെട്ടവർക്കായി നടത്തിയ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ കാർഷകരെ അണിചേർത്ത് നടത്തിയ പണിമുടക്ക് സമരം ചരിത്രമായി. ജാതി കോടതികൾക്കെതിരെ, സമുദായ കോടതി എന്ന ബദൽ മാതൃകയുണ്ടാക്കി.
സ്ത്രീ വിദ്യാഭ്യാസത്തിനും ലിംഗസമത്വത്തിനുമായി എക്കാലവും നിലകൊണ്ടു. 1904-ൽ വെങ്ങാനൂരിൽ ആദ്യ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചത് ചരിത്രമുഹൂർത്തമായി.
അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകൾ കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികുചേർക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.


Post a Comment

0 Comments