ചെന്നൈ : സ്വകാര്യ സിമന്റ് കമ്പനികൾ ദിനം പ്രതി വില വർധിപ്പിച്ചു കൊണ്ടിരിക്കുന്ന തിനിടയിൽ മുട്ടൻ പണി കൊടുത്തു സ്റ്റാലിൻ.തമിഴ്നാട് സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന 'വലിമൈ' സിമന്‍റിന്‍റെ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് നിരക്ക്.ഉൽപന്ന വിപണനോദ്ഘാടനം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നിര്‍വഹിച്ചു.
വിപണിയില്‍ സ്വകാര്യ കമ്പനികളുടെ സിമന്‍റിന് 490 രൂപ വരെ വിലയുണ്ട്. തമിഴ്നാട് സര്‍ക്കാറിന്റെ 'അരസു' സിമന്‍റ് നിലവില്‍ മാസംതോറും 90,000 ടണ്‍ വിറ്റഴിക്കുന്നുണ്ട്.
ആറുമാസത്തിനിടെ സ്വകാര്യ കമ്പനികളുടെ സിമന്‍റിന് വില കുതിച്ചുയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ സിമന്‍റ് ഉല്‍പാദനം സജീവ മാക്കിയത്. ഇതോടെ കേരളമടക്കം സിമന്റ് വില കുറയുമെന്ന് കരുതുന്നു.
0 Comments