Flash News

6/recent/ticker-posts

ലോക മത്സ്യബന്ധന ദിനം; സന്ദേശവുമായി മന്ത്രി സജി ചെറിയാൻ

Views
മത്സ്യമേഖലയുടെ പ്രസക്തിയും സുസ്ഥിരതയിലൂന്നിയ വികസനത്തിന്റെ അനിവാര്യതയും ഓര്‍മിപ്പിച്ചു കൊണ്ട് മറ്റൊരു മത്സ്യബന്ധന ദിനം കൂടെ വന്നെത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുരോഗതിയും ഉറപ്പ് വരുത്തേണ്ട കടമ പൊതുസമൂഹത്തിനുണ്ട്. പൊതു സമൂഹത്തിന്റെ സാമൂഹ്യ- സാമ്പത്തിക പുരോഗതിയുടെ കാര്യം പരിശോധിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളും തീരദേശവും എന്നും പുറകില്‍ നില്‍ക്കുന്നതായാണ് നാം കാണുന്നത്. ഈ വിടവ് നികത്തുവാനും മത്സ്യമേഖലയുടെയും അതുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന തൊഴിലാളികളുടെയും പ്രാധാന്യം ഓര്‍മിപ്പിക്കാനുമായാണ് മത്സ്യബന്ധന മേഖലയ്ക്കായി ഒരു പ്രത്യേകദിനമെന്ന നിലയില്‍ നവംബര്‍ 21 മത്സ്യബന്ധനദിനമായി ലോകമെമ്പാടും ആചരിച്ചുവരുന്നത്.

മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങൾ സംരക്ഷിക്കുക, മത്സ്യബന്ധനത്തിന്റെയും ജല സ്രോതസ്സുകളുടേയും നിലവാരം ഉയർത്തുക, പൊതുജനങ്ങളിൽ മത്സ്യബന്ധനമേഖലയെ കുറിച്ചുള്ള അവബോധം വളർത്തുക എന്നിവയാണ് മത്സ്യബന്ധനദിനാചരണത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് നിലവിലെയും കഴിഞ്ഞ തവണത്തെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തില്‍ നടത്തിയതും നടത്തിവരുന്നതും.
നമ്മുടെ സംസ്ഥാനം പരമ്പരാഗതമായി ഒരു സമുദ്ര മത്സ്യോദ്പാദന ഉപഭോഗ സംസ്ഥാനമാണ്. നമ്മുടെ സമ്പത് വ്യവസ്ഥയിൽ മത്സ്യമേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി നമുക്കുള്ള പ്രത്യേകതയും വൈവിധ്യമാര്‍ന്ന ജലസ്രോതസുകളും ഇക്കാര്യത്തില്‍ നമുക്ക് സഹായകരമാണ്. 590 കിലോമീറ്റര്‍ നീളത്തിലുള്ള കടല്‍തീരം, 39,139 ചതുരശ്ര കിലോമീറ്റര്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ്, 53 വലുതും ചെറുതുമായ കായലുകള്‍, 44 നദികള്‍, നിരവധി തണ്ണീര്‍തടങ്ങള്‍ തുടങ്ങി പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട സംസ്ഥാനമാണ് നമ്മുടേത്.


Post a Comment

0 Comments