ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സാക്ഷാൽ ഇ.എം.എസിൻ്റെ
മുമ്പിൽ മുട്ടു മടക്കിയിട്ടില്ല,
നായനാരുടെ തോക്കിനു മുമ്പിലും ചൂളിപ്പോയിട്ടില്ല,
പിന്നെയല്ലേ ഈ പിണറായി.
കേസും, ലാത്തിയും, തോക്കും
കണ്ടാൽ ബോധം കെട്ടു വീഴാനും,
നെഞ്ചുവേദന വരാനും
ഇതു സി.പി.എമ്മല്ല..
ലക്ഷ്യം നിറവേറിയിട്ടേ ഞങ്ങൾ പിൻവാങ്ങുകയുള്ളൂ.
ഇതു പാർട്ടി വേറെയാ...
വിജയൻ കാണും വരെയല്ല,
വിജയം കാണും വരെ,
ഞങ്ങൾ മുന്നിൽ തന്നെയുണ്ടാവും.
ജയ് മുസ്ലിംലീഗ്
വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 10,000 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം നടത്തി, കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പൊതുസമ്മേളനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിലാണ് വെള്ളയിൽ പോലീസ് രജിസ്റ്റർ ചെയ്തത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നതാണ് കുറ്റം.
0 Comments