മൈസൂർ : മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി എട്ടാം ക്ലാസ്സ് വിദ്യാർഥിനിയുടെ വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തിൽ സ്കൂൾ പ്രാധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു.
അധ്യാപികക്കെതിരെ പോക്സോ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.ക്ലാസ്സ് മുറിയിൽ വെച്ച് പെൺകുട്ടി വസ്ത്രം അഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ആൺകുട്ടികളെ വിളിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായി പരാധിയിൽ പറയുന്നു.
വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാഭ്യസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി.
ക്ലാസ്സിൽ പെൺകുട്ടി മൊബൈൽഫോൺ കൊണ്ടുവെന്നെന്ന ആക്ഷേപത്തെ തുടർന്ന്ന് അദ്ധ്യാപിക വസ്ത്രമഴിച്ചു പരിശോധിച്ച സംഭവം പോക്സോ വകുപ്പിന്റെ പരിധിയിൽ പെട്ടതിനാൽ അദ്ധ്യാപികക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
0 Comments