കൊണ്ടോട്ടി: റൺവേ സുരക്ഷിതത്വത്തിനായി 18.5 ഏക്കർ ഭൂമി അക്വയർ ചെയ്യാൻ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ സമയ പരിധി അവസാനിക്കാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയിരിക്കെ കരിപ്പൂർ എയർപോർട്ടിന്റെ ഭാവിക്കുമേൽ ആശങ്ക പരന്നിരിക്കുകയാണ്.
ഭൂമി അക്വയർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ റൺവേ നീളം കുറക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് സംശയിക്കുന്നത്. സമരം ചെയ്യുന്ന പ്രദേശവാസികളുമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരത്തിനുള്ള സത്വര നടപടികൾക്ക് അധികാരികളോ രാഷ്ട്രീയ കക്ഷികളോ മുന്നോട്ടു വരാത്തത് അനിശ്ചിതത്വം നിലനിർത്തി കരിപ്പൂരിനെ തകർക്കാനുള്ള ഇതര വിമാനത്താവള സ്വകാര്യ ലോബികളുടെ സമ്മർദ്ദം കൊണ്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
0 Comments