മാധ്യമ പ്രവർത്തകരോടെല്ലാം എന്റെ സെക്സ് വീഡിയോസിനെക്കുറിച്ച് ഷാജ് കിരൺ പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതൽ ആക്രമിക്കാൻ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങൾ പറഞ്ഞാണ്. തന്റെ ബാത്റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ അല്ലെങ്കിൽ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് എടുത്തോ എന്നറിയില്ല. അതിൽ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാൻ പറയുന്നില്ല. ആരും എന്നെ സഹായിക്കാൻ പോകുന്നില്ല', സ്വപ്ന പറഞ്ഞു.
ഇനി ഷാജ് പറയുന്നത് പോലെ. അങ്ങനെയൊരു സെക്സ് വീഡിയോ ഉണ്ടെങ്കിൽ ദയവായി എല്ലാവരും അത് കാണണമെന്ന് അഭ്യർഥിക്കുന്നു. 100 ശതമാനം കണ്ടുകഴിഞ്ഞിട്ട് അത് ശരിയാണോ അല്ലയോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കിലോ എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ഒരുപെൺകുട്ടിയെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യേണ്ടത്', സ്വപ്ന പറഞ്ഞു.
ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി തന്നെയാണ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്സ് ചർച്ചിന്റെ എഫ്.സി.ആർ.എ. (ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) റദ്ദായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
ശബ്ദരേഖ പുറത്തുവിട്ടത് കേസിൽനിന്ന് രക്ഷപ്പെടാനല്ല. തന്റെ സത്യസന്ധത തെളിയിക്കാനാണ്. തന്നെ ആക്രമിക്കാൻ പദ്ധതിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയതെന്നും സ്വപ്ന വെളിപ്പെടുത്തി. സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭയന്നുപോയി. ഷാജ് കിരണിനെ വർഷങ്ങൾക്ക് മുമ്പെ അറിയാമെന്നും പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന പറഞ്ഞു.
0 Comments