സരിത്തിനെ താമസസ്ഥലത്തുനിന്ന്
ഒരു സംഘം തട്ടിക്കൊണ്ടുപോയി; വെളിപ്പെടുത്തി സ്വപ്ന.
പാലക്കാട് : നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നാണ് ഒരു സംഘം പിടിച്ചുകൊണ്ടുപോയത്. പൊലീസെന്നു പറഞ്ഞു, എന്നാല്‍ യൂണിഫോമിലല്ല സംഘം വന്നത്. തിരിച്ചറിയൽ കാർഡും കാണിച്ചില്ലെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീ സത്യം പറഞ്ഞാൽ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
ഗുരുതരമായ ആരോപണമാണ് സ്വപ്നസുരേഷ് ഉന്നയിച്ചിരിക്കുന്നത്. സരിത്ത് സ്വപ്നയോടൊപ്പം ആയിരുന്നു താമസം എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾക്ക് സമാനമായ മൊഴി സരിത്ത് നേരത്തെ തന്നെ അന്വേഷണ ഏജൻസികൾക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി എന്ന് പറയുന്നത് അതീവഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവെക്കും.
0 Comments