പ്രാദേശിക ക്ഷീരസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രതിനിധിക്കോ സമിതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവകാശം നൽകുന്നതാണ് ബിൽ. ക്ഷീരകർഷകരുടെ പ്രതിനിധികൾക്കല്ലാതെ അഡ്മിനിസ്ട്രേറ്റർക്ക് വോട്ടവകാശം നൽകുന്നത് ജനാധിപത്യ തത്ത്വത്തിനും ആശയത്തിനും വിരുദ്ധമാകുമെന്നാണ് ഗവർണറുടെ കാഴ്ചപ്പാട്.
സംസ്ഥാന ഭരണസംവിധാനമുപയോഗിച്ച് സഹകരണസംഘം ഭരണത്തിൽ പിടിമുറുക്കുന്നതിനുള്ള നടപടിയായാണ് ഈ നിയമനിർമാണത്തെ രാജ്ഭവൻ കാണുന്നത്. ബിൽ അംഗീകരിക്കാൻ വിസമ്മതിക്കുന്നതിനെത്തുടർന്ന് മന്ത്രി ജെ. ചിഞ്ചുറാണി രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞദിവസം കണ്ട് വിശദീകരണം നൽകി.
ക്ഷീരസംഘങ്ങളിൽ അഡിമിനിസ്ട്രേറ്റർക്ക് വോട്ടവകാശം നൽകാനുള്ള വ്യവസ്ഥ നേരത്തേ കൊണ്ടുവന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് അഡ്മിനിസ്ട്രേറ്റർ ചുമതലപ്പെടുത്തുന്നയാളിന് വോട്ടവകാശം നൽകുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
എന്നാൽ, വോട്ടവകാശം ഒരാളെ എങ്ങനെ ചുമതലപ്പെടുത്തുമെന്ന ചോദ്യമാണ് ഗവർണർ ഉയർത്തുന്നത്. ബിൽ അംഗീകരിക്കുമെന്ന ഉറപ്പ് ഗവർണർ നൽകിയിട്ടുമില്ല.
മന്ത്രിയെത്തി വിശദീകരിച്ചിട്ടും വഴങ്ങിയില്ല
ജനാധിപത്യ തത്ത്വത്തിനും ആശയത്തിനും വിരുദ്ധമാകുമെന്ന്ഗവർണർ
0 Comments