ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽദോസിനോട് കെപിസിസി വിശദീകരണം തേടും. എത്രയും വേഗം വിശദീകരണം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വിശദീകരണം തേടൽ സ്വാഭാവിക നീതിയുടെ ഭാഗമാണ്. കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കില്ല. എൽദോസിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. എംഎൽഎ ഒളിവിൽ പോകേണ്ട സാഹചര്യമെന്താണെന്ന് അറിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു
യുവതിയുടെ പീഡന പരാതിയിൽ എൽദോസിനെതിരെ ബലാത്സംഗ കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വിജിലൻസ് അന്വേഷണവും എൽദോസിനെതിരെ വരുന്നുണ്ട്.
0 Comments