മറക്കില്ല, ഈ സെൽഫി
വിനോദയാത്രയ്‌ക്ക് പോയ ബസിലെ സന്തോഷനിമിഷങ്ങൾ ദിയ രാജേഷ് (സൺഗ്ലാസ് വച്ചയാൾ) ബുധൻ രാത്രി 1 1 നാണ് അച്ഛനും അമ്മയ്‌ക്കും വാട്‌സാപ്പിൽ അയച്ചുകൊടുത്തത്.
കൊച്ചി
കൂട്ടുകാർക്കൊപ്പമുള്ള മകളുടെ കളിചിരികളുടെ സെൽഫി കണ്ടാണ് മുളന്തുരുത്തി തുരുത്തിക്കരയിലെ രാജേഷും -സിജിയും ഉറങ്ങാൻ കിടന്നത്. വിനോദയാത്രയ്‌ക്ക് പോയ ബസിലെ സന്തോഷനിമിഷങ്ങൾ ദിയ രാജേഷ് ബുധൻ രാത്രി 11നാണ് അച്ഛനും അമ്മയ്‌ക്കും വാട്‌സാപ്പിൽ അയച്ചുകൊടുത്തത്. എന്നാൽ, രാത്രി 11.30നുണ്ടായ അപകടം രാജേഷിനും -സിജിക്കും നൽകിയത് വേദനയുടെ സെൽഫി.
ഇവരുടെ ഏകമകളാണ് മരിച്ച പത്താംക്ലാസുകാരി ദിയ. രാത്രി 11ന് സന്തോഷത്തോടെ സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്. ഇവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിതുമ്പുകയാണ് നാട്ടുകാർ.
0 Comments