Flash News

6/recent/ticker-posts

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് B പോരാട്ടത്തില്‍ അതിശക്തരായ ഇംഗ്ലണ്ട് ഇറാനെ കീഴടക്കി. ഗോള്‍ മഴയുമായി ഇംഗ്ലണ്ട് താരങ്ങള്‍ നിറഞ്ഞ് നിന്ന മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളിനാണ് ഇംഗ്ലണ്ടിന്‍റെ വിജയം.

Views
ഖത്തര്‍  : ലോകകപ്പ് ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തില്‍ ഇറാന്‍റെ വല നിറച്ച്‌ ഇംഗ്ലീഷ് ആക്രമണം. ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറാനെതിരെ ഇംഗ്ലണ്ട് 6-2ന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43, 62), റഹീം സ്റ്റെര്‍ലിങ് (45+1), മാര്‍ക്കസ് റാഷ്ഫോര്‍ഡ് (72), ജാക്ക് ഗ്രീലിഷ് (90) എന്നിവരാണ് ഇംഗ്ലണ്ടിനായി വല കുലുക്കിയത്. മെഹ്ദി തരേമിയാണ് ഇറാന്‍റെ രണ്ടു ഗോളുകളും നേടിയത്. 65, 90+13 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

പന്തടക്കത്തിലൂടെയും പാസ്സിങ് ഗെയിമിലൂടെയും ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് സമ്ബൂര്‍ണ മേധാവിത്തം പുലര്‍ത്തി. കൃത്യമായ ഇടവേളകളില്‍ ഇറാന്‍ ഗോള്‍ മുഖം ഇംഗ്ലീഷ് താരങ്ങള്‍ വിറപ്പിച്ചു. മത്സരത്തിന്‍റെ ഒമ്ബതാം മിനിറ്റില്‍ പരിക്കേറ്റ ഇറാന്‍ ഗോള്‍കീപ്പര്‍ അലിരേസ ബെയ്‌റാന്‍വാന്‍ഡയെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് തിരിച്ചടിയായി. ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ പ്രതിരോധതാരം മജീദ് ഹൊസൈനിയുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. കുറച്ച്‌ സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. 


Post a Comment

0 Comments