1986 ൽ തരിശു പാടമായിക്കിടന്ന മാനിപ്പാടത്ത് ഇത് പോലൊരു സൗധം പണിയുമ്പോൾ ബാപ്പുട്ടി ഹാജി കണ്ട സ്വപ്നം അങ്ങകലെ ബീഹാറിലെ കിഷൻഗഞ്ചിൽ പുനരവതരിക്കുകയാണ്.
കിഷൻഗഞ്ചിൽ ഉയർന്ന ഖുർത്വുബ ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിന് കാർമികത്വം വഹിക്കാൻ കേരളീയ മുസ്‌ലിംകളുടെ അനിഷേധ്യ നായകൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെത്തുമ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ കേരളത്തിൽ വിജയിച്ച നവോത്ഥാന മാതൃക ഇന്ത്യ മുഴുവൻ പരക്കുന്നതിന്റെ കേളികെട്ടുയരുകയാണ്.
ഖുർത്വുബയുടെ ചെയർമാൻ പ്രിയപ്പെട്ട അബ്ബാസലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, ബഹാഉദ്ദീൻ ഉസ്താദ് തുടങ്ങിയവർ ആ സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷ്യം വഹിക്കുകയാണ്.
0 Comments