അതേസമയം ആറാം ലോക കിരീടം സ്വപ്നം കണ്ടെത്തിയ ബ്രസീലിന്‍റെ ആദ്യ പോരാട്ടത്തിനാണ് ഇന്ന് രാത്രി തുടക്കമാകുന്നത്. കാനറികളുടെ പ്രതീക്ഷയും കരുത്തും നെയ്മർ ജൂനിയർ തന്നെയാണ്. പി എസ് ജിയിലെ തകർപ്പൻ പ്രകടനം താരം ഖത്തറിലും ആവർത്തിച്ചാൽ ബ്രസീലിനും ആരാധകർക്കും നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പാണ്. അസാമാന്യ പന്തടക്കം, ഡ്രിബ്ലിംഗ് മികവ്, തെറ്റാത്ത താളവും വേഗവും, ഗോളടിക്കാനും, ഗോളടിപ്പിക്കാനും ഒരേ മികവ്, ഇതൊക്കെ തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ട സുൽത്താനാക്കി നെയ്മറിനെ മാറ്റുന്നത്. ഏഷ്യ വേദിയായ ആദ്യ ലോകകപ്പിലാണ് ബ്രസീലിന്‍റെ അവസാന കിരീടം. രണ്ടുപതിറ്റാണ്ടിനിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന്‍റെ ആരവത്തിൽ മുങ്ങുമ്പോൾ ബ്രസീൽ പ്രതീക്ഷകളും വാനോളമാണ്.
അതേസമയം ബ്രസിലിനെ നിരാശപ്പെടുത്തുന്ന ചില കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഫിഫ റാങ്കിംഗിൽ ഒന്നാമത് ഉള്ളവർ ലോകകപ്പ് നേടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഇത് തന്നെയാണ് ബ്രസിലിനെ അസ്വസ്ഥമാക്കുന്ന ആദ്യ കണക്ക്. 1992ലാണ് ഫിഫ റാങ്കിംഗിന് തുടക്കമായത്. അന്നുമുതൽ റാങ്കിംഗിൽ ഒന്നാമതുള്ളവർ ഇതുവരെ കപ്പടിച്ചിട്ടില്ല.
0 Comments