മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി. അതിക്രമിച്ചു കടന്നതിന് ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് നടപടി.
മരിച്ച വിദ്യാർത്ഥിയടക്കം എട്ട് പേർ കഴിഞ്ഞ ദിവസം പുലർച്ചെ മതിൽ ചാടി കടന്ന് നീന്തൽ കുളത്തിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിലൊരു വിദ്യാർത്ഥി മുങ്ങി മരിച്ചത്. സര്‍വകലാശാല ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പിജി വിദ്യാര്‍ത്ഥി എടവണ്ണ സ്വദേശി ഷെഹൻ ആണ് മുങ്ങി മരിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ കൂട്ടുകാരോടൊപ്പം ഷെഹൽ നീന്തൽക്കുളത്തിൽ എത്തിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി. സാധാരണ ഗതിയിൽ പുലര്‍ച്ചെ 6.30ഓടെയാണ് നീന്തൽക്കുളം വിദ്യാര്‍ത്ഥികൾക്കായി തുറന്നു കൊടുക്കാറുള്ളത്.
0 Comments