വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ആൺസുഹൃത്തുക്കൾ അറസ്റ്റിൽ.ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികൾ മൊഴി നൽകി. എന്നാൽ പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം കറങ്ങാൻ പോയതാണെന്നുമാണ് പെൺകുട്ടിയുടെ മൊഴി. പ്രതികളെ കോടതിയിൽ ഹാജരാക്കും.
18കാരായ പറമ്പിൽ സ്വദേശി നൈഫ്,
പൊക്കുന്ന് സ്വദേശി മുഹമ്മദ് ഫാസിൽ, 19കാരനായ മുഖദാർ സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാക്കൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പ്ലസ് വൺ വിദ്യാർഥിനിയെ ലഹരി നൽകി
പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാൽ പെൺകുട്ടി
പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയിൽ തെളിഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും പരിശോധനനടത്തും. . പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം കറങ്ങാൻ പോയതാണെന്നുമാണ്
പെൺകുട്ടിയുടെ മൊഴി. എന്നാൽ മാതാപിതാക്കൾ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. പെൺകുട്ടിയെ രണ്ട് ദിവസം
കാണാനില്ലായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയതിനാലാണ് ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നും ബന്ധുക്കൾ വാദിക്കുന്നു. പ്രതികൾ അപായപ്പെടുത്തുമെന്ന് ഭയന്നാകാം
പെൺകുട്ടി ഒന്നും
തുറന്നുപറയാതിരിക്കുന്നതെന്നും ഇവർ സംശയിക്കുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചേവായൂർ പൊലിസ് അറിയിച്ചു
0 Comments