Flash News

6/recent/ticker-posts

ശശീന്ദ്രനെ വിഷം നൽകി കൊലപ്പെടുത്തിയത് സ്വന്തം മകൻ; വിഷം സ്വയം നിർമ്മിച്ചത്; മയൂരനാഥൻ കൊടുംക്രൂരത ചെയ്തത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയെ തുടർന്ന്

Views ശശീന്ദ്രനെ വിഷം നൽകി കൊലപ്പെടുത്തിയത് സ്വന്തം മകൻ; വിഷം സ്വയം നിർമ്മിച്ചത്; മയൂരനാഥൻ കൊടുംക്രൂരത ചെയ്തത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയെ തുടർന്ന്

തൃശൂർ: അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ ആയുർവേദ ഡോക്ടറായ മകൻ അറസ്റ്റിൽ. മരിച്ച ശശീന്ദ്രന്റെ മകനായ 25 കാരനായ മയൂര നാഥനാണ് അറസ്റ്റിലായത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയിൽ ഇയാൾ സ്വയം നിർമ്മിച്ച വിഷം കടക്കറിയിൽ കലർത്തുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് ശശീന്ദ്രന്റെ മരണകാരണമെന്നായിരുന്നു പ്രാഥമിക നി​ഗമനം.

മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലി കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്. അവനൂർ സ്വദേശിയായ ശശീന്ദ്രന്റെ ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് വിശദപരിശോധനയിലേ വ്യക്തമാകൂ എന്നാണ് ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചത്.

ആന്തരീക അവയവങ്ങളുടെ സാംപിൾ പരിശോധനക്ക് അയച്ചു. പതോളജി, വൈറോളജി ഫലങ്ങൾ ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെങ്കിലും റീജിയണൽ കെമിക്കൽ ലബോറട്ടറി ഫലം ഒരുമാസമെടുത്തേക്കാം. പരിശോധന ഫലം ലഭിച്ച ശേഷം ഡോക്ടർമാരുടെ സംഘം ഇത് വിലയിരുത്തും. തുടർന്നേ അന്തിമ നി​ഗമനത്തിലെത്താൻ കഴിയൂ എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

വീട്ടിൽ നിന്ന് ഇഡ്ഡലിയും ചമ്മന്തിയും കടലക്കറിയും ചായയും ശശീന്ദ്രൻ കഴിച്ചത്. ഇതേ ഭക്ഷണം കഴിച്ച ഭാര്യ ​ഗീത, അമ്മ കമലാക്ഷി തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ശശീന്ദ്രന്റെ സമാന ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്. ഒരേ വിഷമാകാം എല്ലാവരുടെയും ഉള്ളിൽ ചെന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭക്ഷണത്തിൽ എങ്ങനെ വിഷാംശം കലർന്നു എന്ന അന്വേഷണമാണ് മയൂരനാഥനിലേക്ക് എത്തിയത്. ശശീന്ദ്രന്റെ മകൻ മയൂരനാഥും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ആയുർവേദ ഡോക്ടറായ മകൻ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുമില്ല. എന്നാൽ, അസ്വസ്ഥതകൽ തോന്നുന്നെന്ന് പറഞ്ഞ് ഇയാളും ആശുപത്രിയിൽ പ്രവേശിച്ചിരുന്നു..


Post a Comment

0 Comments