കരിപ്പൂർ : ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസ് ജൂണ്‍ നാലിന് തുടങ്ങും. കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് രാവിലെ 8.30ന് ആദ്യ തീര്‍ഥാടക സംഘവുമായി വിമാനം പറന്നുയരും.ഇതിനു മുന്നോടിയായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂണ്‍ ഒന്നിന് ക്യാമ്ബ് ആരംഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. വനിത ബ്ലോക്കും ഇത്തവണ പ്രവര്‍ത്തനം തുടങ്ങും.
ക്യാമ്ബ് ആരംഭിക്കുന്നതിനു മുമ്ബായി വനിത ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് ഇത്തവണ മൂന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുണ്ടെന്നത് പ്രത്യേകതയാണ്. മുഖ്യ കേന്ദ്രമായ കരിപ്പൂരിന് പുറമെ നെടുമ്ബാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് തീര്‍ഥാടകര്‍ക്കായി വിമാന സര്‍വിസുകളുണ്ട്. 10,331 തീര്‍ഥാടകര്‍ക്കാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് അവസരം ലഭിച്ചിരിക്കുന്നത്കത്തിരിപ്പു പട്ടികയിലുള്ള 3000 പേര്‍ക്കുകൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. ആദ്യമായി ഹജ്ജ് സര്‍വിസ് ആരംഭിക്കുന്ന കണ്ണൂരില്‍ ക്യാമ്ബ് സജ്ജമാക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങള്‍ ഏറെ ശ്രമകരമായ ദൗത്യമാണ്. കണ്ണൂരില്‍നിന്ന് ജൂണ്‍ ഏഴിനാണ് ആദ്യ വിമാനം. തിങ്കളാഴ്ച കണ്ണൂരില്‍ സംഘാടക സമിതി രൂപവത്കരണം നടക്കും.
0 Comments