സമുദ്ര പേടകത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്ന് കണക്കാക്കാമെന്ന് യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന സ്ഥലത്തുനിന്നും 1600 അടി മാത്രം അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കിടന്നിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 18-ന് നടന്ന അപകടത്തെപ്പറ്റി യു.എസ്, കാനഡ, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് സമർപ്പിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
0 Comments