Flash News

6/recent/ticker-posts

71.88 ലക്ഷം മുടക്കിയിട്ടും തൃപ്തിയില്ല, ക്ലിഫ്ഹൗസിലെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണമെറിയുന്നു

Views

തിരുവനന്തപുരം- ക്ലിഫ്ഹൗസ് വളപ്പിൽ മുഖ്യമന്ത്രിയുടെ നീന്തൽക്കുളത്തിനായി വീണ്ടും പണമെറിയുന്നു. നീന്തൽക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കു 4.03 ലക്ഷം രൂപ കൂടി സർക്കാർ അനുവദിച്ചു. നവംബർ വരെയുള്ള അഞ്ചാംഘട്ട വാർഷിക പരിപാലനത്തിനാണു ഈ തുക. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റി സമർപ്പിച്ച എസ്റ്റിമേറ്റിനു ടൂറിസം വകുപ്പ് അംഗീകാരം നൽകി. ഇതോടെ കുളം പരിപാലിക്കാൻ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു മുടക്കിയത് 35.95 ലക്ഷം രൂപയായി.നേരത്തേ കുളത്തിന്റെ നവീകരണത്തിന് 18.06 ലക്ഷവും മേൽക്കൂരയ്ക്ക് 7.92 ലക്ഷവും വാർഷിക അറ്റകുറ്റപ്പണിക്ക് 5.92 ലക്ഷം രൂപയുമാണു ചെലവാക്കിയത്. ഈ ജോലികളും ചെയ്തത് ഊരാളുങ്കൽ സൊസൈറ്റിയാണ്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷം രൂപയും ലിഫ്റ്റിന് 25.50 ലക്ഷം രൂപയും സിസിടിവി സംവിധാനം മാറ്റി സ്ഥാപിക്കാൻ 12.93 ലക്ഷം രൂപയും നേരത്തേ അനുവദിച്ചിരുന്നു. ക്ലിഫ്ഹൗസ് വളപ്പിലെ നീന്തൽ കുളത്തിനായി ഇതുവരെ പിണറായി സർക്കാർ ചെലവഴിച്ചത് 71.88 ലക്ഷമാണ്.

 


Post a Comment

0 Comments