Flash News

6/recent/ticker-posts

തൃശൂരിൽ പ്രവാസി ഭർത്താവ് നാട്ടിലെത്തി മൂന്നാം ദിവസം ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊന്നതിന് പിന്നിൽ അവിഹിതം; ഗൾഫിൽനിന്ന് ഒരു കോടി രൂപയോളം അയച്ചിട്ടും ഭീമമായ കടം

Views
തൃശൂർ: പ്രവാസി ഭർത്താവ് നാട്ടിലെത്തി മൂന്നാം ദിവസം ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊന്നതിന് പിന്നിൽ അവിഹിതം. ഗൾഫിൽനിന്ന് ലക്ഷങ്ങൾ അയച്ചിട്ടും ഭീമമായ കടം ഉണ്ടാവുകയും നാട്ടിലെ വ്യക്തിയുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് തെളിയുകയുംചെയ്തതോടെയാണ് കല്ലടിമൂല സ്വദേശിനി സുലി (46)യെ ഭർത്താവ് ഉണ്ണി കൃഷ്ണൻ കമ്പിപ്പാര കൊണ്ട് തലക്കടിച്ചുകൊന്നത്. ഇന്ന് പുലർച്ചയോടു കൂടിയാണ് തൃശ്ശൂർ കല്ലടി മൂലയിൽ ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ഉണ്ണികൃഷ്ണൻ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിനുശേഷം ഉണ്ണികൃഷ്ണൻ മൊഴി നൽകി.

പ്രവാസിയായിരുന്ന ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഗൾഫിലായിരുന്ന സമയത്ത് ഏകദേശം ഒരു കോടിയോളം രൂപ ഭാര്യ ക്ക് അയച്ചിരുന്നു.
 ഉണ്ണികൃഷ്ണൻ അക്കൗണ്ട് പരശോധിച്ചപ്പോൾ സുലുവിന്റെ പക്കലോ ബാങ്ക് അക്കൗണ്ടിലോ പൈസ ഉണ്ടായിരുന്നില്ല.

അതേസമയം വീട്ടിൽ ഭീമമായ കടവും ഉണ്ടായിരുന്നതായും ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞു. താൻ അയച്ചുകൊടുത്ത പണം എന്തു ചെയ്തു എന്ന് ചോദ്യത്തിന് കൃത്യമായ മറുപടി ഭാര്യയിൽ നിന്നും ഉണ്ടായില്ലെന്നും ഇതിനെ തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇതിനിടെ ഗൾഫിൽ നിന്ന സമയത്ത് നാട്ടിലെ ചിലരുമായി ഉണ്ണികൃഷ്ണൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഭാര്യയുടെ ബന്ധത്തെ സംബന്ധിച്ചുള്ള നല്ല വാർത്തകൾ അല്ല തനിക്ക് കേൾക്കാൻ കഴിഞ്ഞതെന്നും ഉണ്ണികൃഷ്ണൻ പൊലീസിനോടു്‍ പറഞ്ഞു.
നാട്ടിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് അയൽവാസികളുമായി വലിയ
ബന്ധമൊന്നുമുണ്ടായിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മാത്രമല്ല ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് വീട് സ്ഥിതി ചെയ്തിരുന്നതും. ഉണ്ണികൃഷ്ണനും സുലുവിനും രണ്ടു മക്കളാണ്. ഇവർ രണ്ടുപേരും പുറത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നു.

കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണൻ വിയ്യൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

 


Post a Comment

0 Comments