വേങ്ങര: പതിനഞ്ച് വയസ്സുകാരനെ പള്ളിപ്പറമ്പിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച 60 വയസ്സുകാരന് 4 വർഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത് മൂച്ചി പാക്കട സ്വദേശി പള്ളിയാളി കോയാമുവിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം മുഴുവൻ തുകയും ഇരക്ക് നൽകണമെന്നും ജഡ്‌ജ് ഫാത്തിമബീവി എ. വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും അനുഭവിക്കേണ്ടിവരും.
സെപ്‌തംബർ 8 നാണ് കേസിനാസ്‌പദമായ സംഭവം. വേങ്ങര കച്ചേരിപ്പടിയിലുള്ള ജുമാ മസ്ജിദിൽ നിസ്ക്കരിക്കാനായി വന്ന പ്രതി മഗരിബ് നിസ്ക്‌കാരത്തിന് ശേഷം 7 മണിയോടെ പള്ളിപ്പറമ്പിൽ വെച്ച് 15 കാരനെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വേങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു.
വേങ്ങര പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ടി.കെ ഉണ്ണികൃഷ്ണനായിരുന്നു കേസ്സിന്റെ അന്വേഷണോദ്യോഗസ്ഥൻ.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷമ മാലിക് ഹാജരായി. പ്രോസിക്യുഷൻ ഭാഗം തെളിവിലേക്കായി 13 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 13 രേഖകൾ ഹാജരാക്കിയിട്ടുള്ളതുമാണ് പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസി.സബ് ഇൻസ്പെക്ടർ ശ്രീമതി. സ്വപ്‌പ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
0 Comments