പ്രവാസജീവിതത്തിൽ അരനൂറ്റാണ്ട് തികച്ച ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയെ ആദരിക്കുന്നതിനായി 50 നിർധന കുട്ടികളിൽ ഹൃദയശസ്ത്രക്രിയ നടത്തും. യൂസുഫലിയുടെ മരുമകനും ഗൾഫിലെയും ഇന്ത്യയിലെയും ആരോഗ്യപരിചരണ ശൃംഖലയുടെ തലവനുമായ ഡോ.ഷംഷീർ വയലിൽ ആണ് പദ്ധതിക്ക് പിന്നിൽ.
1973 ഡിസംബർ 31നായിരുന്നു എം എ യൂസുഫലി യുഎഇയിൽ പ്രവാസജീവിതം തുടങ്ങാൻ കപ്പലിറങ്ങിയത്. പ്രവാസത്തിന്റെ അമ്പതാം വാർഷികവേളയിൽ യുഎഇ പ്രസിഡന്റിനെ ഔദ്യോഗിക വസതിയിലെത്തി യൂസുഫലി കാണുകയും തന്റെ അന്നത്തെ പാസ്പോർട്ട് കാണിക്കുകയും ചെയ്തിരുന്നു.
ജീവകാരുണ്യപ്രവർത്തനരംഗത്ത് യൂസുഫലിയെ പോലെ മുൻനിരയിൽ നിൽക്കുന്ന വ്യവസായി പ്രമുഖനാണ് ഡോ. ഷംഷീർ വയലിലും. ഹൃദയശസ്ത്രക്രിയ അനിവാര്യമായിട്ടും ഇതിനുള്ള ഭീമമായ ചെലവ് താങ്ങാൻ കഴിയാത്ത ദരിദ്ര കുടുംബങ്ങൾക്കാവും പദ്ധതിയുടെ ഗുണം ലഭിക്കുക. യൂസുഫലിയുടെ മൂത്ത മകൾ ഡോ. ഷബീനയെ ആണ് ഡോ. ഷംഷീർ വിവാഹം കഴിച്ചിരിക്കുന്നത്.
0 Comments