കോഴിക്കോട്: സമസ്തയിലെ തര്‍ക്കങ്ങളില്‍ അതൃപ്തി പരസ്യമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിദ്വേഷവും പരസ്പരമുള്ള പോരും ഒഴിവാക്കണമെന്ന് ജാമിയ നൂരിയ സനദ് ദാന ചടങ്ങില്‍ മുന്നറിയിപ്പ്
അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കില്‍ മാറ്റണം. സാദിഖലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയേയും വേദിയില്‍ ഇരുത്തിയായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.
സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അങ്ങനെ ആരെങ്കിലും ശ്രമിച്ചാലും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത മഹത്തായ പ്രസ്ഥാനമാണ്. അതിന് വിള്ളല്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനം ആരും ചെയ്യരുത്. പ്രസിഡൻ്റ് സ്ഥാനത്ത് താൻ പോരെങ്കില്‍ മാറ്റി, പറ്റിയ ആളുകളെ നിയമിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സംഘടന മഹത്തായി നിലനില്‍ക്കുക എന്നതാണ് പ്രധാനമെന്നും ഈ സംഘടന കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദായത്തിൻ്റെ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കാൻ ഭിന്നതകള്‍ ഒഴിവാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. ഇരകോര്‍ത്ത് കാത്തിരിക്കുന്ന ചൂണ്ടയില്‍ സമുദായം വീഴരുത്. സമുദായമായി ബന്ധപ്പെട്ടത് എല്ലാം വിവാദമാക്കാൻ ചിലര്‍ ശ്രമിക്കുന്നു. നമുക്കെതിരായ അജണ്ടകള്‍ തിരിച്ചറിയണമെന്നും പാണക്കാട് സാദിഖലി
ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
0 Comments