കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും ഗവർണർക്കെതിരായ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പൊലീസെന്നും കരിങ്കൊടി പ്രതിഷേധക്കാർക്കെതിരെ 124 ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും ആർഷോ പറഞ്ഞു.
തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുകയാണ്. ഗവർണറുടെ ഇടപെടൽ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണ്. ജനാധിപത്യ സമരങ്ങളോട് ഗവർണർക്ക് പുച്ഛമാണ്. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവർണർ സ്വീകരിക്കുന്നതെന്നും പറഞ്ഞു.
നിലമേലിൽ വച്ച് കരിങ്കൊടികാണിച്ച എസ്എഫ്ഐക്കാരുടെ നടപടിക്കെതിരേ റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെ കേന്ദ്രസർക്കാർ ബിഎസ്എഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് രാജ്ഭവനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ആർഷോ രംഗത്തുവന്നത്.
0 Comments