ഭുവനേശ്വർ - സൂപ്പർ കപ്പ് ഫുട്ബോളിൽ നോക്കൗട്ട് സ്ഥാനമുറപ്പിക്കാനുള്ള സുവർണാവസരം കേരളാ ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചു. രണ്ട് പെനാൽട്ടി ഗോളുകൾ നേടിയിട്ടും ജാംഷഡ്പൂർ എഫ്.സിയോട് ബ്ലാസ്റ്റേഴ്സ് 2-3 ന് തോറ്റു. പത്ത് പേരുമായാണ് ജാംഷഡ്പൂർ കളിയവസാനിപ്പിച്ചത്.
28-ാം മിനിറ്റിൽ ദായ്സുകെയെ വീഴ്ത്തിയതിനും അറുപതാം മിനിറ്റിൽ ചീമ ചുകുവു ബോക്സിൽ എതിരാളിയെ തള്ളിയതിനുമാണ് ബ്ലാസ്റ്റേഴ്സിന് പെനാൽട്ടി ലഭിച്ചത്. രണ്ടും ദിമിത്രിയോസ് ദിയാമന്റാകോസ് ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ അതിനിടയിൽ രണ്ടു തവണ ജാംഷഡ്‌പൂർ കരുത്തരായ എതിരാളികളെ ഞെട്ടിച്ചു. 33, 57 മിനിറ്റുകളിൽ ചുകുവാണ് സ്കോർ ചെയ്തത്. അറുപത്തൊമ്പതാം മിനിറ്റിൽ ജെറമി മൻസോറൊ പെനാൽട്ടിയിലൂടെ ജാംഷഡ്‌പൂരിന്റെ വിജയഗോൾ കണ്ടെത്തി. ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കിട്ടി ചുകുവു പുറത്തായെങ്കിലും ജാംഷഡ്‌പൂർ ലീഡ് കാത്തു
മറ്റൊരു കളിയിൽ നോർത്ഈസ്റ്റ് യുനൈറ്റഡ് 2-1 ന് ഷില്ലോംഗ് ലജോംഗിനെ തോൽപിച്ചു. രണ്ട് കളിയിൽ രണ്ടാം ജയവുമായി ജാംഷഡ്‌പൂർ നോക്കൗട്ടിലെത്തി.
0 Comments