സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കേരളത്തിലെ മൂന്നു എമ്പാർക്കേഷൻ
പോയന്റുകളിൽ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത് കോഴിക്കോട് നിന്നാണ്.
കൊച്ചി, കണ്ണൂർ രണ്ട്
എ യർപോർട്ടുകളിൽ നിന്നുള്ളതിന്റെ ഇരട്ടി തുകയാണ്
കോഴിക്കോട്ട് നിന്നുള്ള ഹജ്ജ് യാത്രികരിൽ നിന്ന് ഈടാക്കുന്നത്. കോഴിക്കോട് നിന്ന്
ചെറിയ വിമാനങ്ങളിലും മറ്റിടങ്ങളിൽ നിന്ന് ലിയ വിമാനങ്ങളിലുമാണ് തീർത്ഥാടകരെ കൊണ്ടുപോകുന്നത് എന്ന വാദം നിരത്തിയാണ് കോഴിക്കോട്ടെ നിരക്ക്
വർധനയെ അധികൃതർ
ന്യായീകരിക്കുന്നത്. പക്ഷേ കഴിഞ്ഞവർഷം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന്
വലിയ വിമാനത്തിൽ പുറപ്പെട്ടവരുടേതിനേക്കാൾ കുറഞ്ഞ
തുകയാണ് കോഴിക്കോട് നിന്നുള്ള
തീർത്ഥാടകർ നൽകിയത് എന്ന
യാഥാർഥ്യം മുമ്പിലുണ്ടായിരിക്കെ ഇത്തരം വാദങ്ങൾ കൂലിക്കൊള്ളയെ
ന്യായീകരിക്കാനുള്ള വ്യർത്ഥശ്രമമായി
മാത്രമേ കാണാനാകൂ. പൊതുമേഖലയിൽ നിലനിൽക്കുന്ന എയർപോർട്ടിനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അ ന്യായമായ നിരക്ക് വർധനഎന്ന് സംശയിക്കേണ്ടതുണ്ട്.
സ്വകാര്യലോബിയുമായി ഒത്തുകളിച്ചു കൊണ്ട് കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രികർക്കുമേൽ അമിത ഭാരം അടിച്ചേല്പിക്കുന്ന എയർ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമായി വന്നിരിക്കുന്നു.
കോഴിക്കോട് എയർപോർട്ടിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ പ്രശ്നങ്ങൾ ഒന്നുമില്ല. കേന്ദ്രസർക്കാരിന്റെ അനുമതി മാത്രമാണ് ഇക്കാര്യത്തിലുള്ള ഏകതടസ്സം. ഹജ്ജ് കാലത്തേക്ക് മാത്രമായെങ്കിലും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം നീക്കാൻ കേരളത്തിൽ നിന്നുള്ള എം പിമാർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അല്ലെങ്കിൽ വിദേശ വിമാനക്കമ്പനികളെ കൂടി ഉൾപ്പെടുത്തി റീടെണ്ടർ വിളിക്കാൻ സർക്കാർ തയാറാകണം. കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാകൂലി കുറയ്ക്കാൻ പരിഹാരമാർഗങ്ങൾ സ്വീകരിക്കാത്ത പക്ഷം കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് മുന്നിട്ടിറങ്ങാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.
0 Comments