മത്സരത്തിന്റെ പത്താമത്തെ മിനിറ്റിലാണ് ഹിലാൽ ആദ്യ ഗോൾ നേടിയത്. അലക്സാണ്ടർ മിത്രോവിച്ചിലൂടെയായിരുന്നു ഈ ഗോൾ. പതിമൂന്നാമത്തെ മിനിറ്റിൽ അബ്ദുല്ല അഹമ്മദാൻ ഹിലാലിന്റെ രണ്ടാം ഗോളും നേടി. എന്നാൽ മുപ്പത്തിനാലാമത്തെ മിനിറ്റിൽ ലൂയിസ് സോറസ് മിയാമിക്കായി ആദ്യ ഗോൾ നേടി. ഈ ആഘോഷം പക്ഷെ അധികനേരം നീണ്ടുനിന്നില്ല. 44-ാം മിനിറ്റിൽ മിഷേൽ ഹിലാലിന് വേണ്ടി വീണ്ടും വല ചലിപ്പിച്ചു.
ആറു മിനിറ്റ് എക്സ്ട്രാ സമയം ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും പിന്നീട് ഗോളുകൾ പിറന്നില്ല. എന്നാൽ ഇന്റർമിയാമിയുടെ മുഖം രക്ഷിച്ചത് 54, 55 മിനിറ്റുകളായിരുന്നു. 54 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസി ആദ്യ ഗോൾ നേടി. തൊട്ടടുത്ത നിമിഷം ഡേവിഡ് റൂയിസ് മിയാമിക്കായി ഒരു ഗോൾ കൂടി സ്വന്തമാക്കി.
0 Comments