പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ഇത് വരെ പിഴയായി 600 കോടി രൂപ സർക്കാർ ഈടാക്കിയതായി റിപ്പോർട്ട്.
ഏകദേശം 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
കോടികണക്കിന് പെർമനൻ്റ് അക്കൗണ്ട് നമ്ബറുകള്‍ ഇപ്പോഴും ബയോമെട്രിക് ഐഡൻ്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പങ്കജ് ചൗധരി പാർലമെൻ്റിനെ അറിയിച്ചു. 2024 ജനുവരി 29 വരെ, ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാനുകളുടെ എണ്ണം 11.48 കോടിയാണ്. 2023 ജൂണ്‍ 30ന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാത്തവരില്‍ നിന്ന് 1,000 രൂപ പിഴയായി സർക്കാർ ഈടാക്കിയിട്ടുണ്ട്. പിഴയിനത്തില്‍ സർക്കാർ സമ്ബാദിച്ചതിൻ്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ധനകാര്യ സഹമന്ത്രി മറുപടി നല്‍കിയത്. ബയോമെട്രിക് ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂണ്‍ 30 ആയിരുന്നു.
ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ട നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതല്‍ പ്രവർത്തനരഹിതമാകുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 1,000 രൂപ വൈകി ഫീസ് അടച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം.
പാൻ കാര്‍ഡ് നിർജീവമായാല്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികള്‍ ഉയർന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്, "രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കള്‍ക്കും ഇ-ഫയലിംഗ് പോർട്ടല്‍ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും.
0 Comments