Flash News

6/recent/ticker-posts

അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത, രണ്ട് പേർക്ക് വെടിയേറ്റെന്ന് പൊലീസ്, പിസ്റ്റൾ കണ്ടെത്തി

Views

വാഷിങ്ടണ്‍ : അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയസംഭവത്തില്‍ദുരൂഹതയെന്ന്പൊലീസ്.

വിഷവാതകംശ്വസിച്ചുള്ള മരണമെന്നായിരുന്നു പ്രാഥമികനിഗമനമെങ്കിലുംരണ്ട്പേര്‍വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്.

ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷംവെടിവെച്ചതാകാംഎന്നാണ്പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍പ്രശ്‌നങ്ങളില്ലെന്ന് അയല്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എന്നാല്‍ 2016 ല്‍ ഇവര്‍ വിവാഹ മോചനത്തിന് നല്‍കിയഅപേക്ഷയുടെ കോടതിരേഖകള്‍പ്രചരിക്കുന്നുണ്ട്.ആനന്ദിന്റെയും ഭാര്യയുടെയും മൃതദ്ദേഹംശുചിമുറിയില്‍ നിന്നുംമക്കളുടെമൃതദ്ദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ്കണ്ടെത്തിയത്.

കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല്പേരെയാണ്കഴിഞ്ഞ ദിവസംകലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. ആനന്ദ്സുജിത്തുംഭാര്യയും മരിച്ചത് വെടിയേ റ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയുംമൃതേഹങ്ങള്‍വീട്ടിലെശുചിമുറിയില്‍നിന്നാണ്കണ്ടെത്തിയതും.

അമേരിക്കന്‍ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിളിയല്ലൂര്‍ വെളിയില്‍ വീട്ടില്‍ പരേതനായ ബെന്‍സിഗര്‍ജൂലിയറ്റ് ബെന്‍സിഗര്‍ദമ്പതികളുടെഏകമകളാണ്ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരകെ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു.കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്‌സ്ആപ് മെസേജ് ഇരുവര്‍ക്കും അയച്ചു. ഒരാള്‍ മാത്രമാണ് മെസേജ് കണ്ടത്. ഇതില്‍ അസ്വഭാവികത തോന്നിഅമേരിക്കയിലെ സുഹൃത്തിനെ ഇവര്‍ വിവരംഅറിയിക്കുകയായിരുന്നു.



Post a Comment

0 Comments