Flash News

6/recent/ticker-posts

പിണറായിയുടെ ‘വിവരദോഷിയായ പുരോഹിതൻ’ പരാമർശം; കൂറിലോസിന് പിന്തുണയുമായി ഓർത്തഡോക്സ് സഭയും, ഇടത് അനുഭാവികളും; മുഖ്യമന്ത്രി ഒറ്റപ്പെടുന്നു

Views
പിണറായിയുടെ ‘വിവരദോഷിയായ പുരോഹിതൻ’ പരാമർശം; കൂറിലോസിന് പിന്തുണയുമായി ഓർത്തഡോക്സ് സഭയും, ഇടത് അനുഭാവികളും; മുഖ്യമന്ത്രി ഒറ്റപ്പെടുന്നു


ഇടതു സഹയാത്രികനായ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങള്‍ അദ്ദേഹത്തെ തിരിച്ചടിക്കുന്നു. ഈ വിഷയത്തില്‍ കൂറിലോസിനെ പിന്തുണക്കുന്നവരാണ് കൂടുതലും. ഇടതു നേതാക്കളും മറ്റുള്ളവരുമെല്ലാം പിണറായി വിജയന്റെ പരാമർശങ്ങളെ തള്ളുന്നു. ഇപ്പോഴിതാ കൂറിലോസിനെതിരായ വിവരദോഷി പരാമർശത്തില്‍ പ്രതികരണവുമായി ഓർത്തഡോക്‌സ് സഭയും രംഗത്തുവന്നു.

മുഖ്യമന്ത്രി വിമർശനങ്ങള്‍ ഉള്‍കൊള്ളാൻ തയാറാകണമെന്ന് തുമ്ബമണ്‍ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗീവർഗീസ് മാർ കൂറിലോസിന്റെ നിലപാട് തള്ളിയ യാക്കോബായ സഭ, പ്രസ്താവന സഭയുടെ നിലപാടോ അഭിപ്രായമോ അല്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം സിപിഎം നേതാക്കള്‍ അടക്കം പരസ്യമായി കൂറീലോസിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച്‌ ഇടത് അനുഭാവിയായി അറിയപ്പെടുന്ന ഗീവർഗീസ് മാർ കൂറിലോസ് രംഗത്തു വന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 3
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും സിപിഎം. എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സാമ്ബത്തികനയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂർത്ത്, മോശമായ പൊലീസ് നയം, മാധ്യമവേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെയുള്ള അഴിമതി, പെൻഷൻ മുടങ്ങിയത്, പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതുവല്‍ക്കരണ നയങ്ങള്‍ തുടങ്ങിയവയും ഈ തോല്‍വിക്ക് കാരണമാണ്.

ad 1
ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും, ധൂർത്തും ഇനിയും തുടർന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ വരും. പ്രളയവും മഹാമാരികളും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച്‌ കേരളത്തില്‍. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ, തൊലിപ്പുറത്തുള്ള തിരുത്തല്‍ ആകരുത്.രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ വേണം.ഇടതുപക്ഷം ‘ഇടത്ത്’ തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല.

പിണറായി വിജയന്റെ മറുപടി

‘ഒരു മാധ്യമത്തില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാൻ കഴിഞ്ഞു. പ്രളയം ഉണ്ടായതാണ് ഈ സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടാ എന്നും ആ പുരോഹിതൻ പറഞ്ഞതായിട്ട് കണ്ടത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികളുണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്.

നമ്മളാരും ഇവിടെ വീണ്ടും ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷെ, നേരിട്ട ദുരന്തത്തെ ശരിയായ രീതിയില്‍ അതിജീവിക്കാൻ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നല്‍കാൻ കഴിഞ്ഞ പാഠം. അത് കേരളത്തിന് മാത്രം കഴിയുന്നതാണ്. നമ്മുടെ നാടിന്റെ പ്രത്യേകതയാണ്’.


Post a Comment

0 Comments