പരപ്പനങ്ങാടി :ഇലക്ഷൻ റിസൾട്ട് പുറത്ത് വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ശേഖരിച്ച് വില്പനക്കായി കൊണ്ടുപോവുകയായിരുന്ന 222 കുപ്പി വിദേശ മദ്യവുമായി യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പ്രിവെന്റീവ് ഓഫീസർ പ്രദീപ് കുമാറുംപാർട്ടിയും അറസ്റ്റ് ചെയ്തു. കോഴിക്കോട് താലൂക്കിൽ ഫറോക്ക് വില്ലേജിൽ പെരുമുഖം സ്വദേശി
പെരുംതൊടി കല്ലുവളപ്പിൽ വീട്ടിൽ ചെറിയക്കാൻ മകൻ രാജേഷ് കുമാർ (വയസ്സ് 46 )ആണ് അറസ്റ്റിൽ ആയത്. മദ്യം കടത്തികൊണ്ടുവന്ന KL -11-AM 9884നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.കോട്ടക്കടവ്, കൂട്ടുമൂച്ചി ബീവറേജ് ഷോപ്പുകളിൽ നിന്നും പലപ്പോഴായി വാങ്ങിയതാണ് മദ്യമെന്ന് പ്രതി പറഞ്ഞു. എക്സൈസ് പാർട്ടിയിൽ വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ ലിഷ പി, സിന്ധു പട്ടേരി വീട്ടിൽ ഡ്രൈവർ ഷണ്മുഖൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
0 Comments