തിരൂരങ്ങാടി: കാച്ചടി സര്‍വീസ് റോഡില്‍നിന്നും നാഷണല്‍ ഹൈവേയിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനുമുള്ള റോഡ് ആക്‌സസ് അടച്ച തീരുമാനം നാഷണല്‍ ഹൈവേ അധികൃതര്‍ പുനഃപരിശോധിക്കണമെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. പ്രസ്തുത തീരുമാനം വലിയോറ- തിരൂരങ്ങാടി ലിങ്ക് റോഡ് വഴി വരുന്ന യാത്രക്കാരെയും, കാച്ചടി ഭഗവതി ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തരെയും, കാച്ചടി എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഹോമിയോ ഡിസ്‌പെന്‍സറിയില്‍ എത്തുന്ന രോഗികളെയും ഒരുപോലെ ബാധിക്കുന്നതും പ്രദേശത്ത് നിര്‍മിച്ച അടിപ്പാതയുടെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ ഈ തീരുമാനം പിന്‍വലിച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റണം. കൂരിയാട് മുതല്‍ വെന്നിയൂര്‍ വരെ ഹൈവേറോഡിന്റെ ഇരുവശത്തുനിന്നും ഷോപുകളിലും വീടുകളിലും പരിസരങ്ങളിലും വെള്ളം ഒഴുകി എത്തുന്നത് പരിഹരിക്കുന്നതിനു ആവശ്യമായ അടിയന്തര പരിഹാരം വേണമെന്നും ചെയര്‍മാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
0 Comments